Category: കവിത

Auto Added by WPeMatico

യുദ്ധപെരുമഴ – തീമഴ (കവിത)

തീ തുപ്പും വെന്തുരുകും യുദ്ധപെരുമഴ തീമഴ യുദ്ധം ചെയ്തവനോ പോരാളി? മരിച്ചുവീണവന്‍ നിരപരാധി? മരിച്ചവർക്കിവിടെ അന്ത്യകൂദാശയില്ല വായ്ക്കരിയിടാനും പുഷ്പചക്രം ചാർത്താനും പൊതിയാനുമാളില്ല. അവർക്കുവേണ്ടി കരയാൻ പ്രാർത്ഥിക്കാനാരുമില്ല ചീഞ്ഞളിഞ്ഞ് പുഴുവരിക്കാതെ, ആറടി മണ്ണിലലിഞ്ഞാൽ ഭാഗ്യം. ഒരൊറ്റ സ്‌ഫോടനത്തില്‍ ആറായിരംപേര്‍ മരിക്കണമെന്നവര്‍ ആഗ്രഹിച്ചത്രേ കുറ്റവാളിയോ…

ഒരു പ്രതിഷേധം (കവിത)

ഭാരത സ്ത്രീകൾ തൻ മാനത്തിന്നുടയാടകൾഉരിഞ്ഞു മാറ്റീടുന്നു കശ്മലർ കാപാലികർഅരുതെന്നോ താനാരും ഇല്ലാത്തതെന്തേ ഭൂവിൽ ഭരണം നപുംസക കോലങ്ങളാണെന്നോ ?ഹൃദയം കൽക്കൂനയോ? കഠിനം കാരിരുമ്പോ ?തുടിക്കും ചുടുചോര സിരകളിലില്ലെന്നാണോ ?എങ്കിൽ നമുക്കാശാനെപ്പോലെ ചൊല്ലാം”കണ്ണേ മടങ്ങുക, കണ്ണേ മടങ്ങുക. – ഉമാഭായി ടീച്ചർ

അമ്മയൊരു സംജ്ഞയാണ്… (കവിത)

‘അ’, അതൊരു വെറും അക്ഷരമല്ലായിരുന്നു ഞങ്ങൾക്ക്;അതു ഞങ്ങളുടെ അമ്മയായിരുന്നു;അച്ഛനേക്കാളും ഉയരത്തിലുള്ള ഉത്തരമായിരുന്നു! അമ്മയൊരു അടയാളമായിരുന്നു ഞങ്ങൾക്ക്;അച്ഛനിറങ്ങിപ്പോയ വീടിൻറെ വിലാസമായിരുന്നു;ആവശ്യങ്ങളുടെ കാവലാളായിരുന്നു! ആപത് സന്ധികളിൽ,ആകുലചിത്തങ്ങളുടെ നടുത്തളങ്ങളിൽആവി പറക്കുന്ന ചക്കരക്കാപ്പിയനത്തുമായിരുന്നു; അച്ഛൻറെ കനൽമൊഴികളില്ലാത്ത കോലായയിലെആണത്തമുള്ള കസേരയായിരുന്നു, അമ്മ! അമ്മ പെറ്റവർ, ഞങ്ങൾ നാലുപേർ,അമ്മയുടെ കളിക്കൊഞ്ചൽ…

കൊയ്ത്തു കാലം (കവിത)

പച്ചമണ്ണിൻ ഗന്ധം നുകർന്നു വയൽ വരമ്പോരം പതിയെ നടക്കവെ തെന്നലിൽ അലയടിക്കുന്നുവോ കൊയ്ത്തു പാട്ടിൻ താളമായ് വീണ്ടും ഏതോ കഥയിൽ വരികളായ് മാറിയ കതിരുണങ്ങാത്ത കാലമിനിയും ഋതുക്കളെത്രയോ മാറി വന്നു പുഴകളെത്രയോ മഴനനഞ്ഞു ദൂരെ വയലോരം കലപ്പകൾ കലിപൂണ്ടു ഉഴുതെറിഞ്ഞുള്ള മൺതരികളിൽ…

കൂട്ടം (കവിത)

വരിക… വരിക വന്നെന്റെ ചുറ്റും കൂടുക ഒട്ടിയുരുമ്മിയിരിക്കുക പാറുന്ന കാക്കകൾ കുരുവികൾ കുയിലുകൾ നീറുന്ന പുഴുക്കൾ പൂമ്പാറ്റകൾ പുൽച്ചാടികൾ നാറുന്ന പാമ്പുകൾ പഴുതാരകൾ പന്നികൾ ശബ്‌ദമുണർത്തി പാടണം നിങ്ങൾ തൊട്ട് കൊതി മാറിയോരെല്ലാം ദൂരേക്ക് ദൂരേക്ക് മാറണം ചുംബന മലകൾ പുഴകൾ…

ഹൃദയത്തിൻ അൾത്താരയിൽ (കവിത)

ലോകരെ.. മാലോകരെ.. അറിഞ്ഞോ.. അറിവിൻ.. കേദാരമാം.. വാർത്ത കണ്ണിനു കർപ്പൂരമായി തേന്മഴയായി പൂന്തെന്നലായ്.. കാതിന് ഇമ്പമാം..മാധുര്യ..ദിവ്യ ശ്രുതിയായി.. പാടിടാം.. ഒരു പരിപാവന സുവിശേഷ ഗാനം.. അഖിലലോക..ജനത്തിനും രക്ഷ പകരാനായി.. ബെതലഹമിലെ കാലിത്തൊഴുത്തിൽ പിറന്നൊരു പൊന്നുണ്ണി മാനവ ഹൃദയങ്ങളെ ആനന്ദ സാഗരത്തിലാറാടിക്കും വാർത്ത…

ഒരേ നിറങ്ങൾ (കവിത)

എന്തിനാണ്നീയിങ്ങനെ ഒച്ച വെയ്ക്കുന്നത്?തിരക്കു കൂട്ടുന്നത്?ഓടിനടക്കുകയുംചിറകടിക്കുകയുംചെയ്യുന്നത്?നിലാവ് പെയ്തുവീണവഴികളിൽനിശ്ശബ്ദമൊരു കവിതഎല്ലാം കണ്ടിട്ടുംകാണാത്തവളെപ്പോലെകടന്നുപോകുന്നുമരം ഒരില കാറ്റിനുനൽകുന്നുപക്ഷി ഒരു തൂവൽപൊഴിച്ചിടുന്നുഭൂമി വിശ്രമമില്ലാതെകറങ്ങുന്നുസൂര്യനുദിച്ച്അസ്തമിക്കുന്നു..!അപ്രതീക്ഷിതമായിഇന്നൊരുമഴപെയ്തേക്കാംആരെങ്കിലുമൊക്കെസ്നേഹത്തെക്കുറിച്ച്കഥയെഴുതിയേക്കാംഇലച്ചാറുകൊണ്ടൊരുചിത്രം വരച്ചേക്കാംഅതിലപ്പുറംമറ്റെന്തുണ്ടാകാനാണ്?ഇന്നലെകൾ..ഇന്നുകൾ..നാളെകൾ..എല്ലാത്തിനുംഒരേ നിറം,ഒരേ സ്വരംഒരേ..രൂപം ! -ഷറീന തയ്യിൽ

തുടരുമീ യാത്ര : കവിത

ശ്രീജ ഗോപാൽ ശ്രീകൃഷ്ണപുരം നീളുമീ വഴികളിൽ പച്ചയായ ജീവിത നോവുകൾ തേടും വെളിച്ചം ഇരുളകന്നീടാൻ വിശക്കും വയറുകൾക്കന്നമാവാൻ കനലായെരിയും മനസ്സും പേറി പാതയോരങ്ങളിൽ പാളങ്ങളിൽ ചൂളം വിളിക്കുമീ ചുറ്റുപാടിലലിയും പിടയും നെഞ്ചിൻ ചൂടു പരക്കും ചായ കോപ്പയിൽ ആ ജീവിത ചക്രവും…

നിന്നെ കാണുമ്പോൾ… (കവിത)

നിന്നെ കാണുമ്പോഴെല്ലാമെനിക്കാമലഞ്ചോലയെ ഓർമ്മ വരാറുണ്ട്; നിന്നിലൊരുമലയാത്തിയുടെ ചൂര് അനുഭവപ്പെടാറുണ്ട്;നിന്നിൽ ചേക്കേറുവാൻ കൊതിക്കാറുമുണ്ട്. മഹാനഗരത്തിൻറെ ഉഷ്ണംപേറുന്നമായകാഴ്ച്ചകളുടെ മടുപ്പിൽ ചിലപ്പോഴൊക്കെ മാമലയുടെ ചുരം കേറി, ഞാനവളോടൊത്താമലഞ്ചോലയുടെ നെഞ്ചിൽ കിടന്നു നനയാറുണ്ട്. കാട്ടാറുകളുടെ പൊട്ടിച്ചിരികൾക്കുംകാറ്റിൻറെ കളിയാക്കലിനുമൊപ്പംകാട്ടുത്തേനിൻറെ സ്വാദുംകാട്ടുപ്പോത്തിൻറെ ഇറച്ചിയും കാട്ടത്തിയുടെ പേശികനമുള്ള ഇറുക്കലുംകലർന്നു പുണർന്നു കിടക്കുന്നാ…

യാത്ര (കവിത)

കൂരിരുൾ മായും മനസ്സിലൊരു മോഹമായ് ഈ യാത്രയെന്നെ മാടി വിളിക്കുന്നു..പുലരും പൂക്കളിൽ പൂമേനിയഴകായ് നീഹാര മുത്തുകൾ ചേർന്നിരുന്നു..മലനിരകൾ തഴുകിയ കുളിർകാറ്റിൻ സുഗന്ധം പടർത്തി വഴിനീളെ വരികളായ് മാമരങ്ങൾ..ദലങ്ങൾ അടരുന്ന ആ മരച്ചോട്ടിൽ ഓർമ്മയുടെ മർമരം കർണ്ണസുഖം..കഥചൊല്ലിയകലുന്ന പറവകൾ വാനിലായ് തിനതേടിയെവിടെയോ പോയ്…