വടകര: ദേശീയപാത മടപ്പള്ളിയില്‍ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ ഇടിച്ച് വീഴ്ത്തിയ ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമായി തിരച്ചില്‍ ഊര്‍ജിതം.ചോമ്പാല്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
സ്വകാര്യ ബസിലെ ജീവനക്കാരായ ഇരുവരും അപകടം സംഭവിച്ചയുടന്‍ തന്നെ ബസില്‍ നിന്നിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം. കണ്ണൂര്‍-തൃശൂര്‍ റൂട്ടിലോടുന്ന അയ്യപ്പന്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. മടപ്പള്ളി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്. നടക്കുതാഴ സിന്ധു നിവാസില്‍ ശ്രയ എന്‍. സുനില്‍ കുമാര്‍, തണ്ണീര്‍ പന്തല്‍ ചാത്തോളി ദേവിക ജി. നാഥ്, കല്ലേരി സ്വദേശിനി ഹൃദ്യ എന്നിവര്‍ക്കാണ് പരിക്കേറ്റത്. 
മൂന്ന് പേരെയും വടകര പാര്‍ക്കോ ഹോസ്പിറ്റലിലേക്ക് പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഹൃദ്യയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തണ്ണീര്‍ പന്തല്‍ സ്വദേശി ദേവിക ഡിസ്ചാര്‍ജാകുകയും സിന്ധു നിവാസില്‍ ശ്രയ നിലവില്‍ പാര്‍ക്കോ ഹോസ്പിറ്റലിലേക്ക് ചികിത്സയിലുമാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *