മുംബൈ: വിവിധ സംസ്ഥാനങ്ങളിലായി നിരവധി വിവാഹ തട്ടിപ്പുകളിലേര്‍പ്പെടുകയും മൂന്ന് സ്ത്രീകളെ പീഡിപ്പിക്കുകയും ചെയ്ത 42കാരന്‍ പിടിയില്‍. ഇമ്രാന്‍ അലി ഖാന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഏഴ് സ്ത്രീകളെയാണ് വിവിധ സംസ്ഥാനങ്ങളിലായി ഇയാള്‍ വിവാഹ ചെയ്തത്. മൂന്ന് പേരെ വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ പീഡിപ്പിച്ചെന്ന് പോലീസ് പറഞ്ഞു.
മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട മുംബൈ സ്വദേശിയായ 42കാരിയായ അധ്യാപികയെ വിവാഹ വാഗ്ദാനം നല്‍കി 22 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇമ്രാന്‍ അലി ഖാന്‍ അറസ്റ്റിലായത്. പണം തട്ടിയെടുത്ത ശേഷം അധ്യാപികയ്ക്ക് പ്രായക്കൂടുതല്‍ ഉള്ളതിനാല്‍ വിവാഹം കഴിക്കാനാകില്ലെന്ന് പറഞ്ഞു. ഇതോടെ  അധ്യാപിക പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
മുംബൈയിലെ ബൈക്കുളയില്‍ ഒരുമിച്ച് താമസിക്കാനുള്ള ഫ്ളാറ്റ് വാങ്ങാനെന്ന പേരിലടക്കം ഇയാള്‍ അധ്യാപികയില്‍ നിന്ന് പണം തട്ടിയിരുന്നു. പോലീസുകാര്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്. സോലാപൂര്‍, പര്‍ബാനി, പശ്ചിമ ബംഗാള്‍, മുംബൈ, ദുലെ, സോലാപൂര്‍, മുസൂറി, ഡല്‍ഹി അടക്കമുള്ള സ്ഥലങ്ങളിലാണ് ഇയാള്‍ യുവതികളെ വിവാഹം ചെയ്ത് പണം തട്ടിയത്. 
വിവാഹ മോചിതരായ സ്ത്രീകളെ ഉള്‍പ്പെടെ ലക്ഷ്യമിട്ടായിരുന്നു ഇയാളുടെ തട്ടിപ്പ്. ബിസിനസുകാരനെന്ന പേരില്‍ പരിചയപ്പെട്ട് സ്ത്രീകളുമായി ചങ്ങാത്തം സ്ഥാപിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. തട്ടിയെടുത്ത പണം ചൂതാട്ടത്തിനാണ് ഇയാള്‍ ഉപയോഗിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed