തൃശ്ശൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ്​ഗോപി കൂടിക്കാഴ്ച നടത്തി. സൗഹൃദ സന്ദർശനമെന്നാണ് കൂടിക്കാഴ്ചയെകുറിച്ച് സുരേഷ്​ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചത്. തൃശ്ശൂരിൽ തനിക്ക് സീറ്റ് ലഭിച്ചതിൽ ബാഹ്യശക്തികളുടെ ഇടപെടൽ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തൃശ്ശൂരിൽ തനിക്ക് സീറ്റ് ലഭിച്ചത് എങ്ങനെയെന്ന് പ്രധാനമന്ത്രിയോടും അമിത് ഷാ ജിയോടും ചോദിക്കൂ. അവര് പറയും ആരുടെ നിശ്ചയമാണെന്ന്. എന്റെ നിശ്ചയമല്ല. മത്സരിക്കാനായി താൻ കണ്ണൂരുവരെ പോകാൻ തയ്യാറാണെന്നു പറഞ്ഞയാളാണ്. തൃശൂരിൽ ഞാൻ അഞ്ചുവർഷം അധ്വാനിച്ചതാണെന്നും കൊല്ലംകാരേക്കാൾ കൂടുതൽ തൃശ്ശൂരിലെ ജനങ്ങൾക്ക് എന്നെ അറിയുന്ന അവസ്ഥ ആയിട്ടുണ്ടെന്നും സുരേഷ് ​ഗോപി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *