കടുത്തുരുത്തി: ഓട്ടം വിളിച്ചു വരുത്തി ഓട്ടോറിക്ഷ ഡ്രൈവറെ കുത്തിയ ശേഷം ഗൃഹനാഥൻ തുങ്ങി മരിച്ചു. വ്യാഴാഴ്ച രാവിലെ 11 ഓടെ അറുനൂറ്റിമംഗലത്താണ് സംഭവം. അറുനൂറ്റിമംഗലം മുള്ളംമടയ്ക്കൽ ഷിബു ലൂക്കോസ് (48) ആണ് തൂങ്ങിമരിച്ചത്. അറുനൂറ്റിമംഗലം സ്റ്റാൻ്റിലെ  ഓട്ടോറിക്ഷ ഡ്രൈവറായ കെ എസ് പുരം വടക്കേ കണ്ണംകരയത്ത് വി എസ് പ്രഭാതി(40) നാണ് കുത്തേറ്റത്.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: രാവിലെ പതിനൊന്നോടെ ടാപ്പിംഗ്‌ തൊഴിലാളിയായ ഷിബു പ്രഭാതിനെ ഓട്ടം പോകാനായി വീട്ടിലേക്ക് വിളിച്ചു വരുത്തുകയും അവിടെ വെച്ച് റബർ കത്തി ഉപയോഗിച്ച് പ്രഭാതിനെ കുത്തുകയായിരുന്നു. കുത്തേറ്റ പ്രഭാത് ഓട്ടോറിക്ഷയുമായി  അവിടെ നിന്ന് പോയെങ്കിലും അറുനൂറ്റിമംഗലം മലകയറ്റ പള്ളിക്ക് സമീപമെത്തിയപ്പോൾ നിയന്ത്രണം വിട്ട് റോഡ് വക്കിലെ കയ്യാലയ്ക്കും പോസ്റ്റിനുമിടയിലേക്ക് ഇടിച്ചു കയറി നിന്നു.
ഗുരുതര പരിക്കേറ്റ പ്രഭാതിനെ കടുത്തുരുത്തി പൊലീസ് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രഭാത് വീട്ടിൽ നിന്ന് പോയ ശേഷം ഷിബു വിടിനകത്ത് കയറി തൂങ്ങി മരിക്കുകയായിരുന്നു. ഷിബുവിൻ്റെ മൃതദേഹം വെള്ളൂർ പോലീസ് എത്തി മുട്ടുചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഷീബ. മക്കൾ: ആഷ്ന,അലീന.

By admin

Leave a Reply

Your email address will not be published. Required fields are marked *