തിരുവനന്തപുരം: പണയത്തിലായ വീട് തിരിച്ചെടുക്കാൻ വീൽ ചെയറിൽ നെട്ടോട്ടമോടുന്ന രാജാജി നഗർ നിവാസി ലിസിക്ക് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ സാന്ത്വനം. വീട് തിരിച്ചെടുക്കാനുള്ള നടപടി സ്വീകരിക്കാമെന്ന് സ്ഥാനാർത്ഥി പറഞ്ഞപ്പോൾ 40കാരി ലിസിയുടെ കണ്ണുകളിൽ ആശ്വാസത്തിന്റെ തിളക്കം. ഉപജീവനമാർഗമായ കച്ചവടത്തിൽ നഷ്ടം സംഭവിച്ച് സാമ്പത്തിക പരാധീനതമൂലമാണ് വീട് പണയപ്പെടുത്തേണ്ടി വന്നത്. പോളിയോ ബാധിതയായ ലിസി ഇലക്ട്രിക് വീൽ ചെയറിലാണ് നിവേദനവുമായി കേന്ദ്രമന്ത്രി കൂടി ആയ സ്ഥാനാർത്ഥിയെ കണ്ടത്. ലിസിയുടെ അടുത്തെത്തി രാജീവ് ചന്ദ്രശേഖർ കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു. രണ്ടര വയസിൽ പോളിയോ ബാധിച്ചുവെന്നും പിന്നെ എഴുന്നേറ്റ് നടന്നിട്ടില്ലെന്നും ലിസി പറഞ്ഞു.
അച്ഛൻ അൽഫോൺസിൻ്റെയും അമ്മ കായിയുടേയും തണലിലായി ജീവിതം. കല്യാണ പ്രായമായപ്പോൾ ജോയ് ജീവിതത്തിലേക്ക് കടന്നു വന്നു. ഒരു മകനുണ്ട്. ചെറുകിട വ്യവസായത്തിനായി സ്വകാര്യ വ്യക്തിയിൽ നിന്നും 2.5 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. കച്ചവടം നഷ്ടത്തിലായതോടെ തിരിച്ചടവ് മുടങ്ങി, പലിശ മുടങ്ങി. കണ്ണീരിലമർന്ന ലിസിയുടെ ജീവിത കഥ കേട്ട രാജീവ് ചന്ദ്രശേഖർ പ്രശ്നം പരിഹരിക്കാമെന്ന് സാന്ത്വനമേകി.
News
കേരളം
ജില്ലാ വാര്‍ത്തകള്‍
തിരുവനന്തപുരം
ദേശീയം
ലേറ്റസ്റ്റ് ന്യൂസ്
ലോക്സഭാ ഇലക്ഷന് 2024
വാര്‍ത്ത