ടൊറോന്‍റോ: കാനഡയിലെ ടൊറോന്‍റോയില്‍ ഒരു കുടുംബത്തിലെ ആറു പേരെ ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന വിദ്യാര്‍ഥി കുത്തിക്കൊന്നു. മരിച്ചവരില്‍ രണ്ടര മാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു.
കുടിയേറ്റക്കാരായ ശ്രീലങ്കന്‍ കുടുംബമാണ് കൊല്ലപ്പെട്ടത്. അക്രമിയും ശ്രീലങ്കയില്‍നിന്ന് തന്നെയുള്ള 19കാരനാ വിദ്യാര്‍ഥി ഫെബ്രിയോ ഡിസോയ്സയാണ്. രണ്ടര മാസം പ്രായമുള്ള കുഞ്ഞിനെ കൂടാതെ 35കാരിയായ മാതാവ്, ഇവരുടെ ഏഴു വയസ്സുള്ള മകന്‍, നാലും രണ്ടും വയസ്സുള്ള പെണ്‍കുട്ടികള്‍, 40കാരനായ ബന്ധു എന്നിവരാണ് കൊല്ലപ്പെട്ടത്. 35കാരിയുടെ ഭര്‍ത്താവ് പരിക്കേറ്റ് ചികിത്സയിലാണ്.
ഫെബ്രിയോയെ പൊലീസ് ഉടന്‍ അറസ്ററ് ചെയ്തു. അടുത്തിടെയാണ് ശ്രീലങ്കന്‍ കുടുംബം കാനഡയിലെത്തിയത്. എന്താണ് ആക്രമണത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല. 

By admin

Leave a Reply

Your email address will not be published. Required fields are marked *