മാനന്തവാടി:  മോഴയാന ബേലൂര്‍ മഖ്നയെ മയക്കുവെടിക്കാനുള്ള ദൗത്യം നിര്‍ണായക ഘട്ടത്തിലേക്ക്. ട്രാക്കിങ് സംഘം ആനയെ ദൗത്യസംഘം വളഞ്ഞതായാണ് റിപ്പോര്‍ട്ട്. ആനയെ വെടിവയ്ക്കാന്‍ വെറ്ററിനറി സംഘവും കാടിനകത്തേക്ക് പോയിട്ടുണ്ട്. 
വയനാട്-മൈസൂര്‍ പാതയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ബാവലി റോഡരികില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുകയോ. ചിത്രമെടുക്കാന്‍ ശ്രമിക്കുകയോ ചെയ്യരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വെയില്‍ മങ്ങിയശേഷം, അനുയോജ്യമായ സാഹചര്യത്തില്‍ കണ്ടാലുടന്‍ മയക്കുവെടി വയ്ക്കാനാണ് തീരുമാനം. വിക്രം, ഭരത്, സൂര്യ, കോന്നി സുരേന്ദ്രന്‍ എന്നീ നാലു കുങ്കിയാനകളും കാടിനുള്ളിലേക്ക് എത്തിച്ചിട്ടുണ്ട്. മയക്കുവെടി വെച്ചശേഷം പിടികൂടി മുത്തങ്ങയിലേക്ക് മാറ്റാനാണ് തീരുമാനം. രണ്ടാഴ്ചയ്ക്കിടെയാണ് വയനാട്ടില്‍ വീണ്ടും കാട്ടാനയെ മയക്കുവെടി വയ്ക്കുന്നത്.
രണ്ട് സി.സി.എഫ് മാരുടേയും അഞ്ച് ഡി.എഫ്.ഒമാരുടേയും നേതൃത്വത്തിലാണ് ആനയെ പിടിക്കാനുള്ള ദൗത്യം തുടരുന്നത്. നാലു വെറ്ററിനറി ഓഫീസര്‍മാരും ദൗത്യസംഘത്തിലുണ്ട്. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed