തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടില്‍ കൂട്ടക്കൊലയ്ക്ക് ഇരയായവര്‍ക്ക് നാടിന്റെ യാത്രാമൊഴി. കൊല്ലപ്പെട്ട അഞ്ച് പേരുടെയും മൃതദേഹം സംസ്‌കരിച്ചു.
പ്രതിയുടെ പെൺ സുഹൃത്തായ കൊല്ലപ്പെട്ട ഫർസാനയുടെ മൃതദേഹം ചിറയിൻകീഴ് കാട്ടുമുറാക്കൽ ജുമാമസ്ജിദിൽ സംസ്കരിച്ചു.

പ്രതിയുടെ കുടുംബാംഗങ്ങളായ അഫ്സാൻ, സൽമാബീവി, ലത്തീഫ്, ഷാഹിദ എന്നിവരുടെ മൃതദേഹങ്ങളും സംസ്കരിച്ചു. താഴേ പ്ലാങ്ങോട് മുസ്‌ലീം ജുമാമസ്ജിദ് കബർസ്ഥാനിൽ ആയിരുന്നു സംസ്കാരം.

അതേസമയം പരിക്കേറ്റ് ചികിത്സയിലിരിക്കുന്ന പ്രതി അഫാന്‍റെ അമ്മ ഷെമിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെ ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ മൊഴി രേഖപ്പെടുത്താനുള്ള ശാരീരികനില ആയിട്ടില്ല.
അഫാൻ ആദ്യം ആക്രമിച്ചത് ഉമ്മ ഷെമിയെ ആണ്. പേരുമലയിലെ വീട്ടിൽ മാതാവ് ഷെമിയുമായി തർക്കമുണ്ടായതോടെ കഴുത്തിൽ ഷാൾ കുരുക്കിയ ശേഷം നിലത്തേക്ക് എറിഞ്ഞു. 
തലയിടിച്ചു ബോധരഹിതയായ ഷെമി കൊല്ലപ്പെട്ടെന്ന് കരുതി അഫാൻ ഇവിടെനിന്ന് പോവുകയായിരുന്നു. പിന്നീട് പോലീസാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed