പിടിച്ചുനിന്നത് ഹാര്‍ദിക് മാത്രം, രാജ്‌കോട്ടില്‍ ഇന്ത്യ വീണു! മൂന്നാം ടി20യില്‍ ഇംഗ്ലണ്ടിന് 26 റണ്‍സിന്റെ ജയം

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യക്ക് 26 റണ്‍സിന്റെ തോല്‍വി. രാജ്‌കോട്ട്, നിരഞ്ജന്‍ ഷാ സ്‌റ്റേഡിയത്തില്‍ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുക്കാനാണ് സാധിച്ചത്. 40 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് ടോപ് സ്‌കോറര്‍. ജാമി ഓവര്‍ മൂന്ന് വിക്കറ്റെടുത്തു. നേരത്തെ, തിലക് വര്‍മയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിനെ നിയന്ത്രിച്ചുനിര്‍ത്തിയത്. 9 വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായി. ബെന്‍ ഡക്കറ്റ് (28 പന്തില്‍ 51), ലിയാം ലിവിംഗ്സ്റ്റണ്‍ (24 പന്തില്‍ 43) എന്നിവര്‍ മാത്രമാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 2-1 ആയി. 

മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. ആറ് പന്തില്‍ മൂന്ന് റണ്‍സ് മാത്രമെടുത്ത സഞ്ജു സാംസണ്‍ ആദ്യം മടങ്ങി.  ജോഫ്ര ആര്‍ച്ചറുടെ ഷോര്‍ട്ട് ബോളില്‍ മിഡ് ഓഫില്‍ ആദില്‍ റഷീദിന് ക്യാച്ച് നല്‍കുകയായിരുന്നു. മൂന്ന് മത്സരങ്ങളിലും ആര്‍ച്ചര്‍ക്ക് വിക്കറ്റ് നല്‍കിയാണ് സഞ്ജു മടങ്ങുന്നത്. സഞ്ജുവിന് പിന്നാലെ അഭിഷേക് ശര്‍മ (24), സൂര്യകുമാര്‍ യാദവ് (14) എന്നിവരുടെ വിക്കറ്റുകളും ഇന്ത്യക്ക് പവര്‍പ്ലേയില്‍ തന്നെ ഇന്ത്യക്ക് നഷ്ടമായി. മധ്യനിരയില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഇന്നിംഗ്‌സാണ് ഇന്ത്യക്ക അല്‍പമെങ്കിലും ആശ്വാസം നല്‍കിയത്. തിലക് വര്‍മ (18) ആദില്‍ റഷീദിന്റെ പന്തില്‍ ബൗള്‍ഡായി. പിന്നാലെയെത്തിയ വാഷിംഗ്ടണ്‍ സുന്ദര്‍ (6), അക്‌സര്‍ പട്ടേല്‍ (15) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഹാര്‍ദിക് 19-ാം ഓവറില്‍ മടങ്ങി. ധ്രുവ് ജുറല്‍ (2), മുഹമ്മദ് ഷമി (7) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. രവി ബിഷ്‌ണോയ് (4), വരുണ്‍ ചക്രവര്‍ത്തി (0) പുറത്താവാതെ നിന്നു. 

ജോസേട്ടനെ കുടുക്കി സഞ്ജു! ഗംഭീര ക്യാച്ചെടുത്തിട്ടും നോട്ടൗട്ട്‌, റിവ്യൂ എടുക്കാന്‍ നിര്‍ബന്ധിച്ച് പുറത്താക്കി

നേരത്തെ, ഇംഗ്ലണ്ടിന്റെ തുടക്കവും മോശമായിരുന്നു. രണ്ടാം ഓവറില്‍ തന്നെ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഫിലിപ്പ് സാള്‍ട്ട്, ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ അഭിഷേക് ശര്‍മയ്ക്ക് ക്യാച്ച് നല്‍കി. പിന്നീട് ഡക്കറ്റ് – ജോസ് ബട്‌ലര്‍ (24) സഖ്യം 76 റണ്‍സ് കൂട്ടിചേര്‍ത്തു. ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോറിലേക്ക് പോകുമെന്ന് തോന്നിക്കെയാണ് വരുണ്‍ ബ്രേക്ക് ത്രൂ ആയി വരുന്നത്. വരുണിന്റെ പന്തില്‍ സഞ്ജുവിന്റെ ഗംഭീര ക്യാച്ച്. തുടര്‍ന്നെല്ലാം ഇന്ത്യയുടെ നിയന്ത്രണത്തിലായിരുന്നു. തൊട്ടുപിന്നാലെ ഡക്കറ്റിനെ അക്‌സര്‍ മടക്കി. ഇംഗ്ലണ്ടിന്റെ മധ്യനിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. 

ഹാരി ബ്രൂക്ക് (8), ജാമി സ്മിത്ത് (6), ജാമി ഓവര്‍ട്ടോണ്‍ (0), ബ്രൈഡണ്‍ കാര്‍സെ (3), ജോഫ്ര ആര്‍ച്ചര്‍ (0) എന്നിവര്‍ക്ക് രണ്ടക്കം കാണാന്‍ സാധിച്ചില്ല. ആദില്‍ റഷീദ് (10), മാര്‍ക്ക് വുഡ് (10) പുറത്താവാതെ നിന്നു. നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങിയാണ് വരുണ്‍ അഞ്ച് വിക്കറ്റെടുത്തത്. തിരിച്ചുവരവില്‍ ഷമി മൂന്ന് ഓവറില്‍ 25 റണ്‍സ് വഴങ്ങി. വിക്കറ്റ് വീഴ്ത്താന്‍ താരത്തിന് സാധിച്ചില്ല. 2023 ഏകദിന ലോകകപ്പ് ഫൈനലിന് ശേഷം ആദ്യമായിട്ടാണ് ഷമി ഇന്ത്യന്‍ ജേഴ്‌സി അണിയുന്നത്.

By admin