കാണ്‍പൂര്‍: പതിനേഴുകാരനായ പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഇരുപത്തൊന്നു വയസുകാരി ട്യൂഷന്‍ ടീച്ചറും സുഹൃത്തുക്കളും അറസ്റ്റില്‍. കൊല്ലപ്പെട്ട പത്താം ക്ലാസുകാരന്റെ ട്യൂഷന്‍ ടീച്ചറായ രചിത, ആണ്‍ സുഹൃത്ത് പ്രഭാത് ശുക്ല, മറ്റൊരു സുഹൃത്തായ ആര്യന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സി.സി.ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.  
വിദ്യാര്‍ഥിയെ കാണാനില്ലെന്ന പരാതി ലഭിച്ചതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയത്. വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി പണം തട്ടാനായിരുന്നു പ്രതികളുടെ ഉദ്ദേശമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 
അധ്യാപിക വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രഭാത് വിദ്യാര്‍ഥിയെ ഒറ്റപ്പെട്ട പ്രദേശത്തെ കെട്ടിടത്തിലെ സ്റ്റോര്‍ റൂമിലേക്ക് വിളിച്ചു കൊണ്ടുപോകുകയായിരുന്നു. സ്റ്റോര്‍ റൂമിന്റെ ഉള്ളിലേക്ക് പ്രഭാതും വിദ്യാര്‍ഥിയും പ്രവേശിച്ച് 20 മിനിറ്റുകള്‍ക്ക് ശേഷം പ്രഭാത് മാത്രം പുറത്തേക്ക് വരുന്നത് സി.സി.ടിവിയില്‍ നിന്ന് ലഭിച്ചു.
പണം ആവശ്യപ്പെട്ടുള്ള പ്രതികളുടെ മെസേജ് വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് ലഭിച്ചു. മറ്റെന്തെങ്കിലും കാരണങ്ങള്‍ കൊലപാതകത്തിന് പിന്നിലുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *