ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവേ വയനാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി മുന്നേറ്റം തുടരുന്നു. ഒരു ലക്ഷത്തിനടുത്ത് വോട്ട് പ്രിയങ്കക്ക് ലീഡുണ്ട്. പാലക്കാട് ലീഡ് നില മാറിമറിയുന്ന അവസ്ഥയാണ്.
ഇടയ്ക്കിടെ ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറും യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും ലീഡ് നിലയില്‍ മുന്നേറുന്നുണ്ട്. കോൺഗ്രസ് വിട്ടു വന്ന പി.സരിനിലൂടെ മണ്ഡലം പിടിക്കാമെന്ന് എൽഡിഎഫ് കണക്കുകൂട്ടല്‍ തുടക്കത്തിലേ പാളിയ നിലയിലാണ്.ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു.ആര്‍.പ്രദീപ്‌ 9000ത്തോളം വോട്ടുകള്‍ക്ക് മുന്നിലാണ്. പ്രദീപ്‌ വിജയം ഉറപ്പിച്ച അവസ്ഥയിലാണ്.സിപിഎം കോട്ടയായ ചേലക്കര നിലനിര്‍ത്തുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. 1996 മുതല്‍ സിപിഎം കൈവശം വയ്ക്കുന്ന സീറ്റാണ് ചേലക്കരയിലേത്. കെ.രാധാകൃഷ്ണന്‍ സ്ഥാനാര്‍ത്ഥിയായത് മുതല്‍ സിപിഎം വിജയിച്ച് വരുകയാണ്. ചേ​ല​ക്ക​ര ന​ഷ്ട​പ്പെട്ടാല്‍ സിപിഎമ്മില്‍ അത് പ്രതിസന്ധി സൃഷ്ടിക്കും.
പാലക്കാട്‌ യുഡിഎഫ് സിറ്റിങ് സീറ്റാണ്. ഷാഫി പറമ്പില്‍ വടകര ലോക്സഭാ സീറ്റില്‍ മത്സരിച്ച് വിജയിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വന്നത്. കഴിഞ്ഞ തവണ നാലായിരത്തില്‍ താഴെ വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് ഷാഫിക്ക് ജയിച്ചത്. മെട്രോമാന്‍ ഇ.ശ്രീധരന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായതിനാലാണ് ഭൂരിപക്ഷം കുറഞ്ഞതെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്. എന്നാല്‍ പി.സരിനെ മുന്നില്‍ നിര്‍ത്തി നിറഞ്ഞ വിജയപ്രതീക്ഷയിലാണ് എല്‍ഡിഎഫ്. ഇ.ശ്രീധരനില്‍ നിന്നും വഴുതിപ്പോയ വിജയം കൈപ്പിടിയിലൊതുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് കൃഷ്ണകുമാറില്‍ ബിജെപി അര്‍പ്പിച്ചിരിക്കുന്നത്.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *