പട്ന: ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹത്തിൽ നിന്ന് കണ്ണ് നഷ്ടപ്പെട്ടു. ആശുപത്രി അധികൃതർ അനുവാദം കൂടാതെ അവയവം നീക്കിയെന്ന കുടുംബത്തിന്റെ ആരോപണത്തിന് പിന്നാലെയാണ് മൃതദേഹത്തിൽ നിന്ന് കണ്ണ് എലി കരണ്ടതാവാം എന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ട്നയിലെ നളന്ദ മെഡിക്കൽ കോളേജ് ആശുപത്രിയിൽ  ചികിത്സയിലിരിക്കെ മരിച്ച ഫന്തൂഷ് എന്നയാളുടെ മൃതദേഹത്തിൽ നിന്നാണ് കണ്ണ് കാണാതായത്. 
അജ്ഞാതരുടെ വെടിയേറ്റ് നവംബർ 14നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നവംബർ 15 ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ യുവാവിനെ ഐ.സി.യുവിലേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രിയോടെ ഇയാൾമരണത്തിന് കീഴടങ്ങുകയായിരുന്നു. രാത്രിയിൽ പോസ്റ്റ്മോർട്ടം നടത്താൻ കഴിയാതിരുന്നതിനാൽ മൃതദേഹം ഐ.സി.യു ബെഡിൽ തന്നെ സൂക്ഷിച്ചു.
ശനിയാഴ്ച രാവിലെ മൃതദേഹത്തിൽ ഇടത് കണ്ണ് കാണാനില്ലെന്ന് കുടുംബം കണ്ടെത്തി. യുവാവിനെ കിടത്തിയ കിടക്കയ്ക്ക് സമീപത്ത് നിന്ന് സർജിക്കൽ ബ്ലേഡ് കണ്ടെത്തിയതായാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സംഭവത്തിൽ നാലംഗ സംഘം അന്വേഷണം നടത്തുമെന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ വിനോദ് കുമാർ അറിയിച്ചു. മൃതദേഹത്തിൽ നിന്ന് കണ്ണ് ആരെങ്കിലും നീക്കിയതാണോയെന്നും എലി കരണ്ടതാണോയെന്നതും സംഘം പരിശോധിക്കുമെന്നും ആശുപത്രി സൂപ്രണ്ട് വിശദമാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *