ഗുവാഹത്തി: അസം ഭൂലനത്തിന് പിന്നാലെ അരുണാചല്‍ പ്രദേശിലെയും ഭൂട്ടാന്റെയും ചില പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടേക്കുമെന്ന് മുന്നറിയിപ്പ്. ഞായറാഴ്ച രാവിലെയാണ് അസമിന്റെ വടക്കന്‍ മധ്യഭാഗത്ത് റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.
രാവിലെ 7:47 ന് ബ്രഹ്‌മപുത്രയുടെ വടക്കന്‍ തീരത്തുള്ള ഉദല്‍ഗുരി ജില്ലയില്‍ 15 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം രേഖപ്പെടുത്തിയതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി റിപ്പോര്‍ട്ട് പറയുന്നു.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന്റെ കൃത്യമായ സ്ഥാനം ഗുവാഹത്തിയില്‍ നിന്ന് 105 കിലോമീറ്റര്‍ വടക്കും തേസ്പൂരില്‍ നിന്ന് 48 കിലോമീറ്റര്‍ പടിഞ്ഞാറും അസം-അരുണാചല്‍ പ്രദേശ് അതിര്‍ത്തിക്കടുത്തുമാണ്.
സമീപ പ്രദേശങ്ങളായ ദരാംഗ്, താമുല്‍പൂര്‍, സോനിത്പൂര്‍, കാംരൂപ്, ബിശ്വനാഥ് ജില്ലകളിലും ഭൂചലനം അനുഭവപ്പെട്ടു. ബ്രഹ്‌മപുത്രയുടെ തെക്കന്‍ തീരത്തുള്ള കാംരൂപ് മെട്രോപൊളിറ്റന്‍, മോറിഗാവ്, നാഗോണ്‍ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
പടിഞ്ഞാറന്‍ അരുണാചല്‍ പ്രദേശിലെയും കിഴക്കന്‍ ഭൂട്ടാന്റെയും ചില പ്രദേശങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആളപായമോ വസ്തുവകകള്‍ക്ക് നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

By admin

Leave a Reply

Your email address will not be published. Required fields are marked *