ഡൽഹി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ വായ്പകൾ നൽകുന്നത് നിയന്ത്രിച്ചത് സിപിഐഎമ്മിന്റെ പാർലമെന്ററി കമ്മിറ്റിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വായ്പകൾ നൽകുന്നത് രേഖപ്പെടുത്താൻ പ്രത്യേക മിനുട്സും സൂക്ഷിച്ചിരുന്നു.
ബാങ്ക് മാനേജർ ബിജു എം കെ, ബാങ്ക് സെക്രട്ടറി സുനിൽ കുമാർ എന്നിവരാണ് ഇക്കാര്യങ്ങൾ മൊഴി നൽകിയത്. സിപിഎം ഉന്നത നേതാക്കളുടെ നിർദേശ പ്രകാരം പലർക്കും ലോണ്‍ നൽകിയിട്ടുണ്ടെന്നും ഇഡി പറഞ്ഞു.
അതേസമയം കരുവന്നൂർ കള്ളപ്പണ ഇടപാടിൽ ഇഡി ഇതുവരെ 35 പേരുടെ സ്വത്തുക്കൾ കണ്ടുകെട്ടി. ഒന്നാം പ്രതി സതീഷ് കുമാറിന്റെ 24 സ്വത്തുവകകളാണ് ഇഡി കണ്ടുകെട്ടിയത്. സതീഷ് കുമാറിന്റെയും ഭാര്യയുടെയും 46 അക്കൗണ്ടുകളും കണ്ടുകെട്ടി.
ഒരു കോടിയിലേറെ രൂപയാണ് ഇവരുടെ അക്കൗണ്ടിലുണ്ടായിരുന്നത്. സിപിഐഎം കൗൺസിലർ പി ആർ അരവിന്ദാക്ഷന്റെ നാല് അക്കൗണ്ടുകളും ഇഡി കണ്ടുകെട്ടി. മൂന്നാം പ്രതി സി കെ ജിൽസിന്റെ മൂന്ന് വസ്തുവകകളും കണ്ടുകെട്ടിയിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *