മേൽശാന്തി അവധിയിലായതിനാൽ വിഷുത്തലേന്ന് വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണം ഏൽപ്പിച്ചു, വൈകീട്ട് പോറ്റി മുങ്ങി

ആലപ്പുഴ: എഴുപുന്ന ശ്രീനാരായണപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ മോഷണം പോയ സംഭവത്തില്‍ കീഴ്ശാന്തി കൊല്ലം സ്വദേശി രാമചന്ദ്രൻ പോറ്റി പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. എറണാകുളത്ത് നിന്നാണ് ഇയാളെ പിടിയിലായത്. കിരീടം ഉള്‍പ്പെടെ 20 പവൻ സ്വർണഭരണങ്ങളാണ് ഇയാൾ മോഷ്ടിച്ച് മുങ്ങിയത്. വിശേഷ ദിവസങ്ങളിലാണ് വി​ഗ്രഹത്തിൽ തിരുവാഭരണം ചാർത്താറുള്ളത്. 

മേൽശാന്തി അവധിയായതിനാൽ വിഷുത്തലേന്ന് ആറു മണിയോടെ വിഗ്രഹത്തിൽ ചാർത്താനുള്ളആഭരണങ്ങൾ ക്ഷേത്രം ഭാരവാഹികൾ കീഴ്ശാന്തിയായ രാമചന്ദ്രൻ പോറ്റിയെയാണ് ഏൽപ്പിച്ചത്. എന്നാൽ പൂജകൾക്ക് ശേഷം ആഭരണങ്ങൾ തിരികെ കൈമാറിയില്ല. പലതവണ ചോദിച്ചപ്പോഴും ഉടൻ ഏൽപ്പിക്കാമെന്ന് പറഞ്ഞതായി ഭാരവാഹികൾ പറഞ്ഞു. പിന്നീട് വൈകിട്ടോടെയാണ് രാമചന്ദ്രൻ പോറ്റിയും ക്ഷേത്രത്തിൽ ഇല്ലെന്ന് മനസിലായത്. വിഗ്രഹത്തിൽ ആഭരണങ്ങളും കണ്ടില്ല.

Read More… കിരീടമടക്കം 20 പവൻ സ്വർണം പൊക്കി കീഴ്ശാന്തി, പണയവും വച്ചതാകട്ടെ ഫെഡറൽ ബാങ്കിലും; പണിപാളി, കയ്യോടെ പിടിയിലായി

രണ്ട് നെക്‌ലേസ്, കിരീടം, വലിയ മാല ഉൾപ്പെടെയുള്ള ആഭരണങ്ങളാണ് നഷ്ടമായത്. നാലുമാസം മുൻപാണ് കീഴ്ശാന്തിരായി രാമചന്ദ്രൻ പോറ്റി ക്ഷേത്രത്തിൽ എത്തിയത്. മേൽശാന്തി ശങ്കർ റാവു ആണ് ഇയാളെ കൊണ്ടു വന്നതെന്ന് ഭാരവാഹികൾ പറയുന്നു. ക്ഷേത്രം ഭാരവാഹികളുടെ പരാതിയിൽ അരൂർ പൊലീസാണ് അന്വേഷണം നടത്തിയത്. ക്ഷേത്രത്തിലെ സി സി ടി വി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു.    

By admin