നടൻ ശ്രീനാഥ് ഭാസിക്കെതിരെ ​ഗുരുതര ആരോപണവുമായി നിർമാതാവ്. പുലർച്ചെ മൂന്ന് മണിക്ക് തന്നോട് വിളിച്ച് കഞ്ചാവ് ആവശ്യപ്പെട്ടെന്നും സാധനം ഇല്ലാതെ മൂഡ് വരില്ലെന്നുമാണ് ഭാസി പറഞ്ഞതെന്നും നിർമാതാവ് ഹസീബ് മലബാർ വെളിപ്പെടുത്തി.
രാവിലെ ഇവൻ ലോക്കേഷനിൽ വരില്ല, ഇവന് മൂഡ് കിട്ടണമെങ്കിൽ ഈ സാധനം വേണം. ഞാൻ ചുമതൽ ഏൽപ്പിച്ചിരുന്ന പയ്യനെ വിളിച്ചാണ് പുലർച്ചെ മൂന്ന് മണിയായപ്പോൾ വലിക്കാൻ സാധനം വേണമെന്ന് ആവശ്യപ്പെട്ടത്. എവിടുന്നെങ്കിലും ഒപിച്ചു താ. എനിക്ക് ഇപ്പോൾ കിട്ടാൻ മാർ​ഗമില്ല എന്നൊക്കെ പറഞ്ഞു. കോഴിക്കോടായിരുന്നു ലോക്കേഷൻ.

നമുക്ക് കോടതിയിൽ കാണാം എന്ന ചിത്രത്തിന്റെ നിർമാതാവാണ് ഹസീബ്. മുടക്കിയ പണം വെള്ളത്തിലാകാതിരിക്കാനാണ് പരാതി നൽകാതിരുന്നതെന്നും ഹസീബ് വ്യക്തമാക്കി.
പിന്നെ ഈ സാധനം ലോക്കേഷനിൽ ഇവന് കിട്ടുന്നുണ്ടായിരുന്നു. കാരവാനിൽ ഇവന്റെ ജോലി ഇതുതന്നെയായിരുന്നു. കാരവാനിൽ കയറിയാൽ ആശാന് ഒരു പുകയെടുക്കണം. അതിനകത്ത് ആരെയും അടുപ്പിക്കില്ല. പൊലീസിനെ അറിയിച്ചാൽ ആ സ്പോട്ടിൽ പിടിച്ചാൽ അല്ലെ നടക്കുകയുള്ളു. അവന്റെ സ്വഭാവം അറിയാത്ത നിരവധി പ്രൊഡ്യൂസർമാർ ഡേറ്റും ചോദിച്ച് ഇവന്റെ പുറകെ നടപ്പുണ്ട്— ഹസീബ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *