യുവാക്കളിൽ ക്യാൻസർ സാധ്യത കൂട്ടുന്ന അപകടഘടകങ്ങൾ
യുവാക്കളിൽ ക്യാൻസർ സാധ്യത കൂട്ടുന്ന അപകടഘടകങ്ങൾ.
യുവാക്കളിൽ ക്യാൻസർ സാധ്യത കൂട്ടുന്ന അപകടഘടകങ്ങൾ
യുവാക്കളിൽ ക്യാൻസർ കേസുകൾ കൂടി വരുന്നതായാണ് പുതിയ പഠനങ്ങൾ പറയുന്നത്.
മോശം ഭക്ഷണക്രമം, വ്യായാമമില്ലായ്മ എന്നിവ ക്യാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു..
അമിതവണ്ണം, ഭക്ഷണശൈലിയിലെ മാറ്റങ്ങൾ, വ്യായാമക്കുറവ് തുടങ്ങിയവയാണ് യുവാക്കളിൽ കാൻസർ സാധ്യത ഇരട്ടിയാക്കുന്ന ഘടകങ്ങളെന്നും ഗവേഷകർ പറയുന്നു.
അർബുദ സാധ്യതയും മരണനിരക്കും സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് കൂടുതൽ കാണുന്നതെന്നും സിഡ്നി സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.
പ്രോസ്റ്റേറ്റ്, കുടൽ, മലാശയം എന്നിവയെ ബാധിക്കുന്ന അർബുദങ്ങൾ പുരുഷന്മാരിലാണ് കൂടുതൽ കണ്ടുവരുന്നത്. എന്നാൽ സ്തനം, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന അർബുദങ്ങൾ സ്ത്രീകളിലാണ് കൂടുതൽ.
സെർവിക്കൽ ക്യാൻസർ, മലാശയ അർബുദം എന്നിവ നേരത്തേ കണ്ടെത്തിയാൽ പെട്ടെന്ന് ചികിത്സിച്ച് ഭേദമാക്കാനുള്ള സാധ്യത കൂടുതലാണ്.
ക്യാൻസർ സ്ക്രീനിങ് പദ്ധതികൾ വർദ്ധിപ്പിക്കുന്നതിലൂടെ പലതരം കാൻസറുകളും മരണനിരക്കുകളും കുറയ്ക്കാമെന്നും ഗവേഷകർ പറയുന്നു.
ചില ജീവിതശൈലി ശീലങ്ങൾ ഡിഎൻഎയ്ക്ക് കേടുപാടുകൾ വരുത്തുന്നതിലൂടെ രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുന്നതിലൂടെയും കാൻസറിനുള്ള സാധ്യത വളരെയധികം വർദ്ധിപ്പിക്കുന്നു.
സംസ്കരിച്ച ഭക്ഷണങ്ങൾ, പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണക്രമം പൊണ്ണത്തടിയിലേക്കും വിട്ടുമാറാത്ത വീക്കത്തിലേക്കും നയിക്കുന്നു.
ഇത് വൻകുടൽ, സ്തനം, പാൻക്രിയാറ്റിക് കാൻസർ തുടങ്ങിയ കാൻസറുകളുമായി ബന്ധപ്പെട്ടിരിക്കുന്നു.