താത്കാലിക ആശുപത്രി ഉടൻ പ്രവർത്തന സജ്ജമാകും, അവശ്യ സാധനങ്ങളുമായി 4 കപ്പലുകളെത്തി; സഹായ ഹസ്തവുമായി ഇന്ത്യ

ദില്ലി: ഭൂകമ്പം കനത്ത ദുരിതം വിതച്ച മ്യാൻമറിൽ ഓപ്പറേഷൻ ബ്രഹ്മയുടെ ഭാ​ഗമായെത്തിയ ഇന്ത്യ സംഘത്തിന്റെ രക്ഷാ പ്രവർത്തനങ്ങൾ പുരോ​ഗമിക്കുന്നു. ദുരന്തമുണ്ടായ മേഖലയിൽ താത്കാലിക ആശുപത്രി ഒരുക്കാനുള്ള നടപടികൾ കരസേന തുടങ്ങി. നാളെ താൽകാലിക ആശുപത്രി പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷ. തകർന്ന ബുദ്ധവിഹാരത്തിൽ കുടുങ്ങിയ 170 ബുദ്ധ സന്യാസിമാരെ രക്ഷപ്പെടുത്താൻ എൻഡിആർഎഫ് സംഘവും ശ്രമം തുടങ്ങി. 11 നിലയുള്ള 4 കെട്ടിടങ്ങൾ തകർന്നുവീണ സ്കൈ വില്ല മേഖലയിലും സഹായമെത്തിക്കാൻ ശ്രമങ്ങൾ തുടരുകയാണ്. അവശ്യ സാധനങ്ങളുമായി കൂടുതൽ കപ്പലുകളും വിമാനങ്ങളും മ്യാൻമറിലേക്ക് അയക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിനോടകം അവശ്യ സാധനങ്ങളുമായി 4 കപ്പലുകൾ മ്യാൻമറിലേക്ക് ഇന്ത്യ അയച്ചിട്ടുണ്ട്.

ഇതിനിടെ, മ്യാൻമർ ഭൂകമ്പം അതീവ അടിയന്തരാവസ്ഥയെന്ന് ലോകാരോഗ്യ സംഘടന . അടുത്ത 30 ദിവസത്തിനുള്ളിൽ ജീവൻ രക്ഷിക്കാനും പകർച്ചവ്യാധികൾ തടയാനും 8 മില്യൺ ഡോളർ അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ട്. മ്യാൻമറിൽ ഇതുവരെ 1,700 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഏകദേശം 3,400 പേർക്ക് പരിക്കേറ്റു. 300 ഓളം പേരെ കാണാതായതായി ഭരണകൂടം അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:50നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. മിനിറ്റുകൾക്ക് ശേഷം, 6.7 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും ചെറിയ ഭൂചലനങ്ങളുടെ നിര തന്നെ ഉണ്ടായി.

ആഘോഷത്തിനെത്തിയ മുസ്ലീങ്ങളുടെ മേൽ പുഷ്പവൃഷ്ടി നടത്തി ഹിന്ദു-മുസ്ലീം ഐക്യ സമിതി; ഉത്തരേന്ത്യയിലും വലിയ ആഘോഷം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം…

By admin