മഹേഷ് ബാബുവിനെ നായകനാക്കി രാജമൗലി സംവിധാനം ചെയ്യുന്നുവെന്നത് പ്രേക്ഷകര്‍ ഏറ്റെടുത്ത റിപ്പോര്‍ട്ടാണ്. രാജമൗലി മലയാളികളുടെയും പ്രിയപ്പെട്ട സംവിധായകനാണ്. എന്നാല്‍ പൃഥ്വിരാജുമുണ്ടെന്നതാണ് മലയാള സിനിമാ ആരാധകരുടെ ആവേശത്തിന് കാരണം. എസ്‍എസ്‍എംബി 29ല്‍ ഉണ്ടെന്ന് പൃഥ്വിരാജും ഒടുവില്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. എമ്പുരാന്റെ പ്രമോഷൻ ഈവന്റനിടെയാണ് പൃഥ്വിരാജ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഒരു വര്‍ഷമായി താൻ പ്രൊജക്റ്റിന്റെ ഭാഗമാണെനും വൈകാതെ കൂടുതല്‍ കാര്യങ്ങള്‍ അതിനെ കുറിച്ച് സംസാരിക്കാമെന്നുമാണ് പൃഥ്വിരാജ് വ്യക്തമാക്കിയത്. ഇതുവരെ രാജമൗലി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
ഹൈദരാബാദിലെ അലൂമിനിയം ഫാക്റ്ററിയില്‍ ഒരു മാസം മുന്‍പാണ് ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണം രാജമൗലി ആരംഭിച്ചത്. എസ്എസ്എംബി 29 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂളില്‍ മഹേഷ് ബാബുവും നായിക പ്രിയങ്ക ചോപ്രയും പങ്കെടുത്തിരുന്നു. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി പൃഥ്വിരാജ് സുകുമാരനും അടുത്തിടെ ജോയിൻ ചെയ്‍തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മല്ലിക സുകുമാരനും ഈ റിപ്പോര്‍ട്ടുകള്‍ ശരിവച്ചിരുന്നു. ഒഡിഷയിലെ വിവിധ ലൊക്കേഷനുകളിലാണ് അടുത്ത ഷെഡ്യൂള്‍ രാജമൗലി പ്ലാന്‍ ചെയ്‍തിരിക്കുന്നത്.
ട്രെക്കിംഗിന് സാധ്യതയുള്ള വനമേഖലകള്‍ക്കായുള്ള അന്വേഷണത്തിന് ഒടുവിലാണ് രാജമൗലിയും ടീമും ഒഡിഷയിലെ വിവിധ ലൊക്കേഷനുകള്‍ തീര്‍ച്ചപ്പെടുത്തിയത്. ആഫ്രിക്കന്‍ മഴക്കാടുകളെ അനുസ്‍മരിപ്പിക്കുന്ന ദിയോമലി, കൊരപുത് ജില്ലയിലെ വിവിധ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് രണ്ടാം ഷെഡ്യൂള്‍ നടക്കുക. പൂര്‍വ്വഘട്ട മലനിരകളില്‍ പെടുന്ന പ്രദേശങ്ങളാണ് ഇതൊക്കെ. അതില്‍ ദിയോമലിയാണ് ഒഡിഷയില്‍ ഏറ്റവും ഉയരമുള്ള സ്ഥലം. ആര്‍ആര്‍ആറിന് ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹേഷ് ബാബുവിനെ നായകനാക്കി ഒരുങ്ങുന്നത്. ആഫ്രിക്കന്‍ ജംഗിള്‍ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇതെന്നാണ് ഇതിനകം പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍. വിദേശ മാര്‍ക്കറ്റ് കൂടി ലക്ഷ്യമിട്ടാണ് രാജമൗലി ഈ ചിത്രം ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മഹേഷ് ബാബു നായകനായി ഒടുവിലെത്തിയ ചിത്രം ഗുണ്ടുര്‍ കാരമാണ്. ത്രിവിക്രം ശ്രീനിവാസാണ് സംവിധാനം നിര്‍വഹിച്ചത്. തിരക്കഥ എഴുതിയതും ത്രിവിക്രം ശ്രീനിവാസാണ്. ചിത്രം പ്രതീക്ഷിച്ചിച്ച വിജയം ആയിരുന്നില്ല.