ആശാ സമരം : സ്മാർട്ട് ഇലക്ട്രിസിറ്റി മീറ്ററിന്റെ പേരിൽ അഴിമതി, കർണാടക സർക്കാരിനെതിരെ 7500 കോടിയുടെ ആരോപണവുമായി ബിജെപി

ഓണറേറിയം വര്‍ധന അടക്കം ആവശ്യപ്പെട്ടുള്ള ആശവർക്കർമാരുടെ നിരാഹാര സമരം ഇന്ന് രണ്ടാം ദിനം. എം എ ബിന്ദു ,കെപി തങ്കമണി, ആര്‍ ഷീജ എന്നിവരാണ് നിരാഹാരം തുടരുന്നത്. സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം ഇന്ന് നാല്പതാം ദിവസമാണ്. അതേസമയം ആശമാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 26,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേന്ദ്രത്തിനെതിരെ സിഐടിയു ഇന്ന് ദേശവ്യാപകമായി പ്രതിഷേധം നടത്തുകയാണ്. ഇന്നലെ ദില്ലിയിലെത്തിയ സംസ്ഥാന ആരോഗ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയെ കാണാതെ മടങ്ങി വന്നതിൽ സമരക്കാർക്ക് അതൃപ്തി. ആരോഗ്യമന്ത്രി ചൊവ്വാഴ്ചയല്ല, ബുധനാഴ്ച രാത്രിയാണ് കൂടിക്കാഴ്ചയ്ക്ക് സമയം തേടിയതെന്ന് കേന്ദ്ര മന്ത്രാലയം.

By admin