ഡല്‍ഹി: ഏകദേശം ഒന്നര മാസം മുമ്പ് ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ മതപരമായ ആഘോഷമായ മഹാകുംഭമേള ഇന്ന് മഹാശിവരാത്രി ദിനത്തില്‍ അവസാനിക്കുകയാണ്. മഹാശിവരാത്രി ദിനത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ മഹാ കുംഭ മേളയില്‍ മുങ്ങിക്കുളിച്ച് പുണ്യപ്രയോജനം നേടും. 

കുംഭമേളയില്‍ ഇതുവരെ 50 കോടിയിലധികം ഭക്തര്‍ കുളിച്ചു. ഹിന്ദുമതത്തില്‍ മഹാശിവരാത്രി വളരെ പ്രധാനപ്പെട്ടതായി കണക്കാക്കപ്പെടുന്നു

എല്ലാ വര്‍ഷവും ഫാല്‍ഗുന കൃഷ്ണപക്ഷത്തിലെ ചതുര്‍ദശി തിഥിയിലാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. പ്രയാഗ്രാജിലെ മഹാ കുംഭമേള ഇന്ന് അവസാനിക്കുകയാണ്. 
പ്രയാഗ്രാജ് മഹാകുംഭത്തിന് ശേഷം അടുത്ത കുംഭമേള ഹരിദ്വാറിലെ ഗംഗാ തീരത്ത് നടക്കും. ഈ മഹത്തായ പരിപാടിക്കായി ഉത്തരാഖണ്ഡ് സര്‍ക്കാരും ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കൃത്യം 2 വര്‍ഷങ്ങള്‍ക്ക് ശേഷം 2027 ല്‍ ഹരിദ്വാറില്‍ അര്‍ദ്ധ കുംഭമേള നടക്കും. ഹരിദ്വാറില്‍ നടക്കുന്ന ‘അര്‍ദ്ധ കുംഭമേള 2027’നുള്ള ഒരുക്കങ്ങള്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.

‘2027 ല്‍ നടക്കുന്ന മേള ‘കുംഭം’ എന്ന പേരില്‍ സംഘടിപ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ കുംഭമേള ഗംഭീരവും ദിവ്യവും സുരക്ഷിതവുമാക്കുന്നതിന് എല്ലാ തലങ്ങളിലും ഒരുക്കങ്ങള്‍ നടത്തും

സന്ദര്‍ശകര്‍ക്ക് നല്ല സൗകര്യങ്ങള്‍ ലഭിക്കും. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉടന്‍ ഒരു ഉന്നതതല യോഗം ചേരുമെന്നും ‘അര്‍ദ്ധ കുംഭം 2027’ ന്റെ ഒരുക്കങ്ങളെക്കുറിച്ച് കമ്മീഷണര്‍ ഗര്‍വാള്‍ വിനയ് ശങ്കര്‍ പാണ്ഡെ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *