കൈവ്: ഉക്രെയ്നില്‍ വീണ്ടും റഷ്യയുടെ ഡ്രോണ്‍ ആക്രമണം. ഫെബ്രുവരി 24 ഞായറാഴ്ച ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി തന്നെയാണ് ഈ അവകാശവാദം ഉന്നയിച്ചത്. 

റഷ്യ ഒറ്റരാത്രികൊണ്ട് 200-ലധികം ഡ്രോണുകള്‍ ഉക്രെയ്നിലേക്ക് പ്രയോഗിച്ചതായി അദ്ദേഹം പറഞ്ഞു. ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണമാണിതെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. 

റഷ്യയുടെ ഈ ആക്രമണത്തെ അപലപിച്ച അദ്ദേഹം റഷ്യയ്ക്കെതിരെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഉക്രെയ്നിന്റെ സഖ്യകക്ഷികളോട് അഭ്യര്‍ത്ഥിച്ചു. ഒരു ദിവസം മുമ്പ് ഉക്രെയ്നിന്റെ സമാധാനത്തിനും നാറ്റോ അംഗത്വത്തിനും വേണ്ടി രാജിവയ്ക്കാന്‍ തയ്യാറാണെന്ന് സെലെന്‍സ്‌കി പറഞ്ഞിരുന്നു.
യുദ്ധത്തിന്റെ മൂന്നാം വാര്‍ഷികത്തിന്റെ തലേന്ന് റഷ്യ ഉക്രെയ്നിനെതിരെ 267 ആക്രമണ ഡ്രോണുകള്‍ വിക്ഷേപിച്ചു.
ഇറാനിയന്‍ ഡ്രോണുകള്‍ ഉക്രേനിയന്‍ നഗരങ്ങളെയും ഗ്രാമങ്ങളെയും ആക്രമിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണിത്. എല്ലാ ദിവസവും നമ്മുടെ ജനങ്ങള്‍ വ്യോമ ഭീകരതയ്ക്കെതിരെ നിലകൊള്ളുകയാണെന്ന് സെലന്‍സ്‌കി എക്‌സില്‍ കുറിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed