കൊളംബൊ: ശ്രീലങ്കക്കെതിരെയുള്ള ഏകദിന പരമ്പരയിൽ ആസ്ട്രേലിയക്ക് തോൽവി. രണ്ടാം ഏകദിനത്തിൽ 174 റൺസിന്റെ വിജയമാണ് ലങ്ക സ്വന്തമാക്കിയത്.
രണ്ട് മത്സരങ്ങളുള്ള പരമ്പരയിൽ ആദ്യ ഏകദിനത്തിൽ 49 റൺസിനും ലങ്ക ഓസീസിനെ തോൽപ്പിച്ചിരുന്നു.
ആദ്യം ബാറ്റുചെയ്ത ശ്രീലങ്കയ്ക്ക് വേണ്ടി കുശാൽ മെൻഡിസ് 101 റൺസ് സ്വന്തമാക്കി.
നിഷാൻ മധുഷ്ക(51), അസലങ്ക(78) എന്നീ താരങ്ങളും കൂടി മികച്ച പ്രകടനത്തിൽ ലങ്ക ഒസ്ട്രേലിയക്ക് മുന്നിൽ 281 റൺസിന്റെ വിജയലക്ഷ്യം പടുത്തുയർത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ഒരു ഘട്ടത്തിൽ പോലും ലങ്കക്ക് വെല്ലുവിളിയുയർത്താനായില്ല.
29 റൺസെടുത്ത ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്താണ് ഓസീസിന്റെ ടോപ്പ് സ്കോറർ.
മൂന്നുവിക്കറ്റെടുത്ത അസിത ഫെർണാണ്ടോ ഓസീസ് മുൻനിരയെ തകർത്തപ്പോൾ ശേഷിക്കുന്ന ജോലികൾ സ്പിന്നർമാരായ ദുനിത് വെല്ലൽഗെയും വനിന്ദു ഹസരങ്കയും ചേർന്ന് നിർവഹിച്ചു.
പരിക്ക് മൂലം പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ് എന്നീ താരങ്ങളെ പുറത്തിരുത്തിയാണ് ഓസീസ് കളത്തിലിറങ്ങിയത്. ഈ താരങ്ങൾക്ക് ചാമ്പ്യൻസ് ട്രോഫിയും നഷ്ടമാവും.