തൃശൂര്‍: ഡ്യൂട്ടി സമയത്ത് ഹോട്ടല്‍ മുറിയില്‍ ഒത്തുകൂടി മദ്യപിക്കുകയും കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുക്കുകയും ചെയ്ത സംഭവത്തില്‍ രജിസ്‌ട്രേഷന്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ അടക്കം ആറു പേര്‍ക്കെതിരെ  നടപടി. 

വിജിലന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആറു പേരെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഉത്തര മധ്യ മേഖല രജിസ്‌ട്രേഷന്‍ ഡി ഐ ജി എം സി സാബു, സബ് രജിസ്ട്രാര്‍മാരായ സി ആര്‍ രജീഷ് , രാജേഷ് കെ ജി,  അക്ബര്‍ പി എം, രാജേഷ് കെ, ജയപ്രകാശ് എം ആര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ബാറില്‍ ഒത്തുകൂടി കൈക്കൂലിപ്പണം പങ്കുവെച്ചുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് ഇവരില്‍ നിന്ന് കണക്കില്‍പ്പെടാത്ത 33050 രൂപ കണ്ടെടുത്തിരുന്നു. സാബു ഒഴികെയുള്ളവര്‍ മദ്യപിച്ചതായും കണ്ടെത്തിയിരുന്നു. തൃശ്ശൂരിലെ പ്രതിമാസ യോഗത്തിനുശേഷം തൃശൂര്‍ അശോക ഹോട്ടലിലേക്ക് വന്ന ഡിഐജി അടക്കമുള്ളവര്‍ എത്തുകയായിരുന്നു.

വിജിലന്‍സ് പരിശോധനയില്‍ ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ രേഖപ്പെടാത്ത 33050രൂപ അനധികൃതമായി ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയായിരുന്നു. തുടര്‍ന്ന് ആറുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മദ്യപിച്ചിരുന്നോയെന്നറിയാന്‍ ഇവരെ വൈദ്യ പരിശോധനയ്ക്കും വിധേയരാക്കിയിരുന്നു. വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലായത്.

 

By admin

Leave a Reply

Your email address will not be published. Required fields are marked *