വര്‍ക്കല: അയിരൂരില്‍ മാതാപിതാക്കളെ വീട്ടില്‍ നിന്ന് പുറത്താക്കിയ മകള്‍ക്കെതിരേ കേസെടുത്തു. പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്തതിനും സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കല്‍, വഞ്ചനാക്കുറ്റം എന്നീ വകുപ്പുകള്‍ ചുമത്തിയുമാണ് സിജിക്കും ഭര്‍ത്താവിനുമെതിരെ കേസെടുത്തത്. ഇന്നലെയാണ് ഇവര്‍ മാതാപിതാക്കളെ വീട്ടില്‍ പുറത്താക്കി ഗേറ്റ് അടച്ചത്.
വൃന്ദാവനം വീട്ടില്‍ സദാശിവന്‍ (79), ഭാര്യ സുഷമ്മ (73) എന്നിവരെയാണ് മകള്‍ സിജി വീടിന് പുറത്താക്കി ഗേറ്റ് അടച്ചത്. അയിരൂര്‍ പോലീസ് സ്ഥലത്തെത്തിയിട്ടും മകള്‍ ഗേറ്റ് തുറക്കാന്‍ കൂട്ടാക്കിയില്ല. പിന്നീട് പോലീസ് മതില്‍ ചാടിക്കടന്ന് മകളോട് സംസാരിച്ചെങ്കിലും മകള്‍ വഴങ്ങിയില്ല.
ഇത് രണ്ടാമത്തെ പ്രാവശ്യമാണ് മാതാപിതാക്കളെ പുറത്താക്കി മകള്‍ ഗേറ്റ് പൂട്ടുന്നത്. ഇന്നലെ സബ് കളക്ടര്‍ മുമ്പാകെ രക്ഷിതാക്കളും മകളും എത്തിയിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ക്ക് ആ വീട്ടില്‍ താമസിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. എന്നാല്‍,  മകള്‍ ആദ്യമേ വീട്ടിലെത്തി അകത്തുകയറി ഗേറ്റ് ലോക്ക് ചെയ്യുകയായിരുന്നു.
സിജിയുടെ അച്ഛന്‍ സദാശിവന്‍ ക്യാന്‍സര്‍ രോഗിയാണ്. വസ്തുതര്‍ക്കമാണ് മാതാപിതാക്കളെ പുറത്താക്കി ഗേറ്റ് അടക്കുന്നതിലേക്ക് എത്തിയതെന്നാണ് വിവരം. പോലീസ് മകളുമായി സംസാരിച്ച ശേഷവും മകള്‍ യാതൊരു കാരണവശാലും വാതില്‍ തുറക്കില്ലെന്ന നിലപാടില്‍ തന്നെ ഉറച്ചുനിന്നു. തുടര്‍ന്ന് പോലീസ് മാതാപിതാക്കളെ ഷെല്‍ട്ടറിലേക്ക് മാറ്റുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *