ഇസ്ലാമബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്റ ബീവിക്കും വീണ്ടും ജയില്‍ ശിക്ഷ. ഇമ്രാന് 14 വര്‍ഷവും ബുഷ്റയ്ക്ക് ഏഴ് വര്‍ഷവും തടവുശിക്ഷയാണ് വിധിച്ചത്. 
ഇമ്രാൻ ഖാന്റെ അല്‍ ഖാദര്‍ യൂണിവേഴ്സിറ്റി പ്രോജക്ട് ട്രസ്റ്റുമായി ബന്ധപ്പെട്ട അധികാര ദുര്‍വിനിയോഗവും അഴിമതിയും സംബന്ധിച്ച കേസിലാണ് ഒടുവിലെ വിധി. ഇമ്രാന്‍ മറ്റ് കേസുകളില്‍ ജയിലില്‍ ക‍ഴിയുകയാണ്.

ഇമ്രാന് 1 ദശലക്ഷം പാക്കിസ്ഥാന്‍ രൂപയും ബുഷറയ്ക്ക് അഞ്ച് ലക്ഷം രൂപയും പിഴ വിധിച്ചിട്ടുണ്ട്. ഡിസംബര്‍ മുതല്‍ മൂന്ന് തവണ മാറ്റിവച്ച കേസിലാണ് ഇന്നത്തെ വിധി. 

2023 ഓഗസ്റ്റ് മുതല്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ പ്രവര്‍ത്തിക്കുന്ന അക്കൗണ്ടബിലിറ്റി കോടതിയാണ് ശിക്ഷ വിധിച്ചത്. 2023 മെയ് മാസത്തിലാണ് ഇമ്രാന്‍ ആദ്യമായി അറസ്റ്റിലായത്. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *