ഡല്‍ഹി: നൂറ്റാണ്ടുകളായി ശത്രു ആക്രമണം നേരിട്ട ഭാരതത്തിന്റെ യഥാര്‍ത്ഥ സ്വാതന്ത്ര്യം പ്രതിഷ്ഠിക്കപ്പെട്ട ദിവസമായതിനാല്‍ അയോധ്യയിലെ രാമക്ഷേത്ര സമര്‍പ്പണ ദിനം പ്രതിഷ്ഠ ദ്വാദശിയായി ആഘോഷിക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്.

2024 ജനുവരി 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടിയിലാണ് അയോധ്യയില്‍ രാമ വിഗ്രഹം പ്രതിഷ്ഠിച്ചത്. ഹിന്ദു ചാന്ദ്ര കലണ്ടര്‍ അനുസരിച്ച്, 2025 ജനുവരി 11 ന് സമര്‍പ്പണ ചടങ്ങ് ഒരു വര്‍ഷം പൂര്‍ത്തിയാകുകയാണ്

ആരെയും എതിര്‍ക്കുന്നതിനല്ല രാമക്ഷേത്ര പ്രസ്ഥാനം ആരംഭിച്ചതെന്ന് ഭാഗവത് വാദിച്ചു.
രാജ്യത്തിന് സ്വന്തം കാലില്‍ നില്‍ക്കാനും ലോകത്തിന് വഴി കാണിക്കാനും വേണ്ടിയാണ് ക്ഷേത്രം നിര്‍മ്മിച്ചതെന്ന് ആര്‍എസ്എസ് മേധാവി പറഞ്ഞു.

ഇന്‍ഡോറില്‍ ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി ചമ്പത് റായിക്ക് ‘ദേശീയ ദേവി അഹല്യ അവാര്‍ഡ്’ സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം

കഴിഞ്ഞ വര്‍ഷം അയോധ്യയില്‍ രാമക്ഷേത്രം സമര്‍പ്പിച്ച സമയത്ത് രാജ്യത്ത് ഒരു സംഘര്‍ഷവും ഉണ്ടായിട്ടില്ലെന്നും ഭഗവത് ചൂണ്ടിക്കാട്ടി.
അവാര്‍ഡ് ലഭിച്ച ശേഷം ഉത്തര്‍പ്രദേശില്‍ മഹത്തായ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സഹായിച്ച രാമക്ഷേത്ര പ്രസ്ഥാനത്തിലെ അറിയപ്പെടുന്നതും അറിയാത്തതുമായ എല്ലാ ആളുകള്‍ക്കും ഈ ബഹുമതി സമര്‍പ്പിക്കുന്നതായി റായ് പ്രഖ്യാപിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *