മോസ്‌കോ:  ഏജന്റിന്റെ ചതിയില്‍ കുടുങ്ങി റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേരുകയും കൊല്ലപ്പെടുകയും ചെയ്ത തൃശൂര്‍ കുട്ടനല്ലൂര്‍ സ്വദേശി ബിനില്‍ ബാബുവിന്റെ മരണത്തില്‍ വെളിപ്പെടുത്തലുമായി സുഹൃത്ത്.  
‘ബിനില്‍ തലേദിവസം രാത്രി വേറെ ആളുകളുടെ കൂടെയാണ് പോയതെന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സുഹൃത്ത് ജെയിന്‍ പറയുന്നു. 

ബിനിലേട്ടന്‍ തലേദിവസം രാത്രി വേറെ ആളുകളുടെ കൂടെയാണ് പോയത്. ഞാന്‍ അടുത്ത ദിവസമാണ് പോയത്. പോകുന്ന വഴി ബിനിലേട്ടന്‍ മരിച്ച് മരവിച്ച് കിടക്കുന്നത് ഞാന്‍ കണ്ടു. പേടിച്ച് പോയി നോക്കിയപ്പോള്‍ ദേഹത്ത് മുഴുവന്‍ രക്തം കട്ടപിടിച്ച് കിടപ്പുണ്ടായിരുന്നു’, ജെയിന്‍ അയച്ച വാട്‌സ്ആപ്പ് സന്ദേശത്തില്‍ പറയുന്നു

‘ഞാന്‍ തിരിച്ച് അവരെ വിവരം അറിയിച്ചു. അപ്പോള്‍ അവര്‍ അവിടെ നില്‍ക്കരുത് എന്ന് പറഞ്ഞ് എന്നെ തിരികെ ഓടിച്ചു. ഞാന്‍ നോക്കുമ്പോള്‍ കമിഴ്ന്നുകിടക്കുകയായിരുന്നു. ഞാന്‍ ചെന്ന് നേരെയാക്കി. അപ്പോഴേക്കും ശരീരമൊക്കെ മരവിച്ച് പോയിരുന്നു. 

ശ്വാസം നോക്കിയപ്പോള്‍ അതും ഇല്ല. വെടി കൊണ്ടതല്ല. ഡ്രോണ്‍ അറ്റാക്കാണ്. അതും കഴിഞ്ഞ് പോകുന്ന വഴി എന്റെ നേര്‍ക്കും ഡ്രോണ്‍ അറ്റാക്കുണ്ടായി. ഞാന്‍ തിരികെ ചെന്ന് എനിക്ക് ഇനി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും ആശുപത്രിയില്‍ പോകണം എന്നും അറിയിച്ചു

പിറ്റേന്ന്  എന്നെ അവിടെ നിന്ന് തിരിച്ചിറക്കി. ബിനിലേട്ടന്‍ അഞ്ചാം തീയ്യതി ആണ് പോയതെന്ന് തോന്നുന്നു. ആറാം തീയതി രാവിലെയാണ് ഞാന്‍ കണ്ടത്’ -ജെയിന്‍ അയച്ച സന്ദേശത്തില്‍ പറയുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *