തിരുവനന്തപുരം: എംഎല്‍എ സ്ഥാനം രാജിവച്ച പിന്നാലെ ഉപതെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കി പിവി അന്‍വര്‍. യുഡിഎഫിന് നിരുപാധികം പിന്തുണ നല്‍കുമെന്നും അന്‍വര്‍ അറിയിച്ചു.

വിഎസ് ജോയിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും ജോയി മലയോര പ്രശ്‌നങ്ങള്‍ അറിയുന്നയാളാണെന്നും അന്‍വര്‍ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് പിണറായിസത്തിനെതിരായ അവസാന ആണി ആകണമെന്നും അന്‍വര്‍ പറഞ്ഞു

പി ശശിക്കെതിരെ ഗുരുതര വെളിപ്പെടുത്തല്‍
വിഡി സതീശനെതിരെ അഴിമതിയാരോപണം ഉന്നയിച്ചത് പി ശശിയുടെ നിര്‍ദേശ പ്രകാരമാണെന്നും അന്‍വര്‍ വെളിപ്പെടുത്തി. വിഡി സതീശനുണ്ടായ മാനഹാനിക്ക് സതീശനോട് പരസ്യമായി മാപ്പ് ചോദിക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞു.
പി ശശിക്കെതിരായ ആരോപണം ഉന്നത നേതാക്കള്‍ പറഞ്ഞിട്ട്

പി ശശിക്കും പൊലീസിനുമെതിരായ ആരോപണങ്ങള്‍ ഉന്നയിച്ചത് ഉന്നത നേതാക്കള്‍ പറഞ്ഞിട്ടാണെന്നും അന്‍വര്‍ വെളിപ്പെടുത്തി. എന്നാല്‍ പിന്നീട് ഈ നേതാക്കള്‍ ഫോണെടുത്തില്ല. ആരോപണം ഉന്നയിക്കാന്‍ തന്നെ ചുമതലപ്പെടുത്തിയ നേതാക്കളുടെ പേര് പറയില്ലെന്നും അന്‍വര്‍ പറഞ്ഞു

രാജിക്ക് നിര്‍ദേശിച്ചത് മമത
രാജി സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്കും നിലമ്പൂരിലെ വോട്ടര്‍മാര്‍ക്കും നന്ദി അറിയിച്ചു.
നിയമസഭയില്‍ എത്താന്‍ സഹായിച്ച എല്‍ഡിഎഫ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അന്‍വര്‍ നന്ദി പറഞ്ഞു. 11 ന് തന്നെ രാജിവെക്കുന്ന കാര്യം സ്പീക്കറെ ഇ മെയില്‍ മുഖേന അറിയിച്ചിരുന്നു. 

രാജിവെക്കാന്‍ ഉദ്ദേശിച്ചല്ല കൊല്‍ക്കത്തയില്‍ പോയത്. കേരളം നേരിടുന്ന പ്രധാന പ്രശ്‌നം വന്യജീവി പ്രശ്‌നത്തില്‍ ശക്തമായ നിലപാട് പാര്‍ലമെന്റില്‍ സ്വീകരിക്കണമെന്ന് മമത ബാനര്‍ജിയോട് ആവശ്യപ്പെട്ടു

പാര്‍ട്ടിയുമായി സഹകരിച്ച് പോയാല്‍ ദേശീയ തലത്തില്‍ പ്രശ്നം ഉന്നയിക്കാമെന്ന് മമത ഉറപ്പ് നല്‍കി. ഇന്ത്യയിലെ മലയോര മേഖലയിലെ ജനത്തിന് വേണ്ടിയാണ് ഇനി പോരാട്ടം. അതിന് വേണ്ടിയാണ് രാജിയെന്നും രാജിക്ക് നിര്‍ദേശിച്ചത് മമതയാണെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *