മാഡ്രിഡ്: മയ്യോര്‍ക്കയെ തകർത്തെറിഞ്ഞ് സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലിൽ പ്രവേശിച്ച് റയല്‍ മാഡ്രിഡ്.
സെമി പോരാട്ടത്തിൽ മയ്യോര്‍ക്കയെ 3-0ത്തിനു പരാജയപ്പെടുത്തിയതോടെ എല്‍ ക്ലാസിക്കോയ്ക്ക് വഴി തെളിഞ്ഞത്.
കഴിഞ്ഞ ബാഴ്‌സലോണ അത്‌ലറ്റിക്ക് ബില്‍ബാവോയെ വീഴ്ത്തി ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചിരുന്നു. ഈ മാസം 13നാണ് ഫൈനല്‍ പോരാട്ടം.
ജൂഡ് ബെല്ലിങ്ഹാം, റോഡ്രിഗോ എന്നിവരുടെ ഗോളുകളും മയ്യോര്‍ക്ക താരം മാര്‍ട്ടിന്‍ വാലിയന്റിന്റെ സെല്‍ഫ് ഗോളുമാണ് റയലിനു ജയമൊരുക്കിയത്.
മത്സരത്തിലുടനീളം കടുത്ത ആക്രമണമാണ് റയല്‍ പുറത്തെടുത്തത്. 28 ഷോട്ടുകളാണ് അവര്‍ ലക്ഷ്യത്തിലേക്ക് തൊടുത്തത്.
അതില്‍ 11 എണ്ണം ഓണ്‍ ടാര്‍ഗറ്റ്. മയ്യോര്‍ക്കയാകട്ടെ ഒറ്റ ഷോട്ട് പോലും ഓണ്‍ ടാര്‍ഗറ്റിലേക്ക് തൊടുത്തതുമില്ല.