ധാക്ക: ബംഗ്ലാദേശില്‍ രണ്ട് ദിവസങ്ങളിലായി മൈമെന്‍സിംഗ്, ദിനാജ്പൂര്‍ ജില്ലകളിലെ മൂന്ന് ഹിന്ദു ക്ഷേത്രങ്ങളിലെ എട്ട് വിഗ്രഹങ്ങള്‍ അക്രമികള്‍ നശിപ്പിച്ചതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

മൈമെന്‍സിംഗില്‍ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തതായി ദി ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

c
മറ്റൊരു കേസില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ബീല്‍ഡോറ യൂണിയനിലെ പോളഷ്‌കണ്ഡ കാളി ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്തു.

പോളഷ്‌കണ്ട ഗ്രാമത്തിലെ താമസക്കാരനായ അലല്‍ ഉദ്ദീനെ (27) പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി ഖയര്‍ പറഞ്ഞു

പ്രതിയെ വെള്ളിയാഴ്ച മൈമെന്‍സിംഗ് കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് അയച്ചു.
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *