വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപ് നല്‍കിയ മാനനഷ്ടക്കേസില്‍ നഷ്ടപരിഹാരം നല്‍കാന്‍ സമ്മതിച്ച് എബിസി ന്യൂസ്.15 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായി നല്‍കാമെന്നാണ് എബിസി ന്യൂസ് സമ്മതിച്ചിരിച്ചിരിക്കുന്നത്. ട്രംപ് ബലാത്സംഗ കേസില്‍ കുറ്റക്കാരനാണെന്ന് എബിസി ന്യൂസിന്റെ ആങ്കര്‍ തെറ്റായി പറഞ്ഞതിനെതിരെ ആയിരുന്നു മാനനഷ്ട പരാതി. ഇക്കഴിഞ്ഞ മാര്‍ച്ച് 10 ന് ഒരു അഭിമുഖത്തിനിടെയാണ് ആങ്കര്‍ ജോര്‍ജ്ജ് സ്റ്റെഫാനോപോളോസ് ആവര്‍ത്തിച്ച് വിവാദ പരാമര്‍ശം നടത്തിയത്.ഒത്തുതീര്‍പ്പിന്റെ ഭാഗമായി, ആദ്യം ഫോക്‌സ് ന്യൂസ് ഡിജിറ്റലും, എബിസി ന്യൂസും സ്റ്റെഫാനോപോളസിന്റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് പ്രസ്താവന പ്രസിദ്ധീകരിക്കും. പ്രസിഡന്‍ഷ്യല്‍ ഫൗണ്ടേഷനും മ്യൂസിയത്തിനുമായാണ് 15 മില്യണ്‍ കൈമാറുക. ട്രംപിന്റെ കോടതി ചെലവായ ഒരു മില്യണ്‍ ഡോളറും എബിസി ന്യൂസ് നല്‍കും.1996-ല്‍ ഒരു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിലെ ഡ്രസിങ് റൂമില്‍ വെച്ച് മാധ്യമപ്രവര്‍ത്തക ഇജീന്‍ കരോളിനെ ട്രംപ് ലൈംഗികമായി ദുരുപയോഗം ചെയ്തു എന്നായിരുന്നു കേസ്. എന്നാല്‍, കൃത്യമായ തെളിവുകളുടെ അഭാവത്തില്‍ ബലാത്സംഗ കേസ് തെളിയിക്കാന്‍ സാധിച്ചില്ല. 2023-ല്‍ സിഎന്നിനെതിരെ ട്രംപ് നല്‍കിയ മാനനഷ്ടക്കേസ് കോടതി തള്ളിയിരുന്നു. അതില്‍ സിഎന്‍എന്‍ തന്നെ അഡോള്‍ഫ് ഹിറ്റ്ലറുമായി ഉപമിച്ചെന്നായിരുന്നു അദ്ദേഹം ആരോപിച്ചത്. ന്യൂയോര്‍ക്ക് ടൈംസിനും വാഷിംഗ്ടണ്‍ പോസ്റ്റിനുമെതിരെ ട്രംപ് ഫയല്‍ ചെയ്ത കേസുകളും കോടതി തള്ളിയിരുന്നു.https://eveningkerala.com/images/logo.png

By admin

Leave a Reply

Your email address will not be published. Required fields are marked *