കൊല്‍ക്കത്ത: ബംഗ്ലാദേശിലെ ആളുകളെ നിര്‍ബന്ധിതമായി മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുവെന്നും അനുസരിക്കാന്‍ തയ്യാറല്ലാത്തവരെ ഭീഷണിപ്പെടുത്തുന്നുവെന്നും അവകാശപ്പെട്ട് ആത്മീയ സംഘടനയായ ഇസ്‌കോണിന്റെ വൈസ് പ്രസിഡന്റ് രാധാരാമന്‍ ദാസ് രംഗത്ത്.
ഇത് ഭയാനകമായ സാഹചര്യമാണെന്നും ബംഗ്ലാദേശില്‍ നിലവില്‍ അധികാരത്തിലുള്ള മതമൗലികവാദികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ബംഗ്ലാദേശില്‍ മതപരിവര്‍ത്തനം നടക്കുന്നതായി ഞങ്ങള്‍ക്ക് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്. മതപരിവര്‍ത്തനത്തിന്റെ പേരില്‍ ജനങ്ങളെ ഭീഷണിപ്പെടുത്തുന്നു

മതം മാറാന്‍ വിസമ്മതിച്ചാല്‍ ആളുകളെ വാള്‍ കാണിച്ച് കാണിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നും ദാസ് പറഞ്ഞു. ബംഗ്ലാദേശില്‍ പീഡിപ്പിക്കപ്പെട്ട് ഇന്ത്യയിലേക്ക് പലായനം ചെയ്ത പെണ്‍കുട്ടിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
ഇന്ത്യയിലേക്ക് രക്ഷപ്പെടാന്‍ നദി നീന്തിക്കടന്ന പെണ്‍കുട്ടിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നു. അവളെയും കുടുംബത്തെയും അവര്‍ ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിക്ക് പൗരത്വം നല്‍കാനും കുടുംബത്തിന് സുരക്ഷ നല്‍കാനും ഇസ്‌കോണ്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ദാസ് പറഞ്ഞു.

രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റിലായ ഹിന്ദു സന്യാസി ചിന്‍മോയ് ദാസ് പ്രഭുവിന്റെ കോടതി വിചാരണ നിര്‍ത്തിവച്ചതിന് ബംഗ്ലാദേശ് സര്‍ക്കാരിനെയും ഇസ്‌കോണ്‍ വൈസ് പ്രസിഡന്റ് വിമര്‍ശിച്ചു

കോടതി വിചാരണ അന്യായമായി വൈകിപ്പിക്കുകയാണ്. ബംഗ്ലാദേശ് സര്‍ക്കാര്‍ ചിന്‍മോയ് ദാസിനായി ഒരു അഭിഭാഷകനെ ലഭ്യമാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, ചിന്‍മോയ് ദാസിനെ ഉടന്‍ മോചിപ്പിക്കും, രാധാരാമന്‍ ദാസ് പറഞ്ഞു.
മുന്‍ ഇസ്‌കോണ്‍ നേതാവ് ചിന്‍മോയ് ദാസ് നവംബര്‍ 25 നാണ് ബംഗ്ലാദേശില്‍ അറസ്റ്റിലായത്. ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പിറ്റേന്ന് ജയിലിലേക്ക് അയച്ചു.
രാജ്യത്തിന്റെ പതാകയെ അനാദരിച്ചുവെന്നാരോപിച്ച് ഇദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി.
 

By admin

Leave a Reply

Your email address will not be published. Required fields are marked *