മുംബൈ: മുംബൈയില്‍ ഏഴ് പേര്‍ മരിക്കുകയും 42 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അപകടത്തില്‍ ഉള്‍പ്പെട്ട ബസിന്റെ ഡ്രൈവര്‍ സഞ്ജയ് മോറെ വാഹനം ബോധപൂര്‍വം അപകടത്തിലാക്കുകയായിരുന്നോ എന്ന് അന്വേഷിക്കേണ്ടതുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു.
അന്വേഷണം സുഗമമാക്കുന്നതിനായി 54 കാരനായ ഡ്രൈവറെ ഡിസംബര്‍ 21 വരെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു.

തിങ്കളാഴ്ച രാത്രി 9.30 ഓടെ കുര്‍ളയിലാണ് സംഭവം. ബൃഹന്‍മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് (ബെസ്റ്റ്) നടത്തുന്ന ബസ്  ഒന്നിലധികം വാഹനങ്ങളിലും കാല്‍നടയാത്രക്കാര്‍ക്കിടയിലേക്കും ഇടിച്ചു കയറുകയായിരുന്നു

സംഭവസ്ഥലത്ത് വെച്ച് കൂടുതല്‍ പേരെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഭാരതീയ ന്യായ സന്‍ഹിതയിലെ സെക്ഷന്‍ 105 (കൊലപാതകമല്ലാത്ത നരഹത്യ), 110 (കുറ്റകരമായ നരഹത്യ നടത്താനുള്ള ശ്രമം) എന്നീ വകുപ്പുകളും മോട്ടോര്‍ വാഹന നിയമത്തിലെ പ്രസക്തമായ വകുപ്പുകളും പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

കോടതി വാദത്തിനിടെ ആരോപിക്കപ്പെട്ട കുറ്റകൃത്യം ഗുരുതരമായ സ്വഭാവമുള്ളതാണെന്ന് പോലീസ് വാദിച്ചു, സഞ്ജയ് മോറിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി

ജീവന്‍ അപകടപ്പെടുത്താന്‍ ബോധപൂര്‍വം അശ്രദ്ധമായി ബസ് ഓടിച്ചതാണോ എന്ന് നിര്‍ണ്ണയിക്കേണ്ടതുണ്ട്. മോര്‍ കൃത്യമായ പരിശീലനം നേടിയിരുന്നോ, അന്ന് മയക്കുമരുന്നിന് അടിമയായിരുന്നോ, സംഭവത്തിന് പിന്നില്‍ എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *