ഡൽഹി; ഭർത്താവിനും കുടുംബങ്ങൾക്കുമെതിരെ സ്ത്രീകൾ നൽകുന്ന വിവാഹ തർക്ക കേസുകളിൽ നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ സുപ്രീം കോടതി മുന്നറിയിപ്പ്. ഇത് വ്യക്തിപരമായ പക അഴിച്ചുവിടാനുള്ള ഉപകരണമായി ഉപയോഗിക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു.

തെലങ്കാന ഹൈക്കോടതി തള്ളിക്കളയാൻ വിസമ്മതിച്ച സെക്ഷൻ 498 (എ) പ്രകാരം ഒരു യുവാവിനും കുടുംബത്തിനും എതിരെ ഫയൽ ചെയ്ത ഗാർഹിക പീഡന കേസ് റദ്ദ് ചെയാതാണ് ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, എൻ കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്

498(എ) ഭർത്താവിൻ്റെയോ ബന്ധുക്കളുടെയോ ക്രൂരതയ്ക്ക് വിധേയരാകുന്നതിൽ നിന്ന് വിവാഹിതരായ സ്ത്രീകളെ സംരക്ഷിക്കുന്നു. ഈ നിയമപ്രകാരം, പ്രതിക്ക് 3 വർഷവും അതിനുമുകളിലും തടവും പിഴയും ലഭിക്കാം.

വിവാഹബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് നൽകിയ ഹർജിക്ക് പിന്നാലെയാണ് യുവതി പരാത നൽകിയിരുന്നത്. 
498(എ) വകുപ്പ് കൊണ്ടുവരുന്നത്, ഒരു സ്ത്രീക്കെതിരെ അവരുടെ ഭർത്താവും കുടുംബവും നടത്തുന്ന ക്രൂരത തടയാൻ ലക്ഷ്യമിട്ടുള്ളതാണെന്നും കോടതി പറഞ്ഞു.

അടുത്ത കാലത്തായി രാജ്യത്തുടനീളമുള്ള വൈവാഹിക തര്‍ക്കങ്ങളില്‍ ശ്രദ്ധേയമായ വര്‍ദ്ധനവുണ്ടായി. വിവാഹിതര്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന അഭിപ്രായവ്യത്യാസവും പിരിമുറുക്കത്തിന്റെയും ഫലമായി സെക്ഷന്‍ 498(എ) പോലുള്ള വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചു വരികയാണ്

നിയമം ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ ഭാര്യയുടെ വ്യക്തിപരമായ പക തീര്‍ക്കാനുള്ള ഒരു ഉപകരണമായെന്നും കോടതി പറഞ്ഞു.

വ്യക്തിപരമായ അസ്വാരസ്യങ്ങളും പകയും തീർക്കാൻ ഭാര്യ ഗൂഢലക്ഷ്യത്തോടെയാണ് കേസ് ഫയൽ ചെയ്തതെന്ന് ചൂണ്ടിക്കാട്ടി തെലങ്കാന ഹൈക്കോടതി കേസ് തള്ളാത്തത് ഗുരുതരമായ തെറ്റാണെന്നും സുപ്രീം കോടതി പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *