ഹൈദരാബാദ്:  ആന്ധ്രാപ്രദേശിലെ അനന്ത്പൂര്‍ ജില്ലയില്‍ ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഏഴ് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
ഗാര്‍ലാഡിനെ മണ്ഡലത്തിലെ തലഗസിപ്പള്ളി കുരിശടിക്ക് സമീപമാണ് അപകടം. തിമ്മംപേട്ടയ്ക്ക് സമീപത്തെ വാഴത്തോട്ടത്തില്‍ ദിവസ വേതനക്കാരായ തൊഴിലാളികള്‍ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഭവം. ഡി നാഗമ്മ, രാമഞ്ജിനമ്മ, ബാലപ്പേദയ്യ, ബി നാഗമ്മ എന്നിവരാണ് മരിച്ചത്.
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു ഓട്ടോറിക്ഷയില്‍ യാത്ര ചെയ്ത 13 ഓളം പേര്‍ പുത്ലൂര്‍ മണ്ഡലത്തിലെ എല്ലുത്ല ഗ്രാമത്തിലെ താമസക്കാരാണ്.
സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് അറിയിച്ചു.
സംഭവത്തില്‍ പരിക്കേറ്റവര്‍ക്ക് ഏറ്റവും മികച്ച വൈദ്യസഹായം ലഭ്യമാക്കാന്‍ നടപടിയെടുക്കാന്‍ നായിഡു ജില്ലാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
 

By admin

Leave a Reply

Your email address will not be published. Required fields are marked *