ചെന്നൈ: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ 8.8 കോടി രൂപ പിടിച്ചെടുത്തു.
കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. തമിഴ്നാട്, ഹരിയാന, പഞ്ചാബ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലായി 20 സ്ഥലങ്ങളില്‍ പരിശോധന നടത്തി. സാന്റിയാഗോ മാര്‍ട്ടിനെയും മരുമകന്‍ ആധവ് അര്‍ജുനെയും കൂട്ടാളികളെയും ലക്ഷ്യമിട്ടായിരുന്നു പരിശോധന.
തമിഴ്നാട് പോലീസിന്റെ ക്ലോഷര്‍ റിപ്പോര്‍ട്ട് കീഴ്ക്കോടതി അംഗീകരിച്ചത് അസാധുവാക്കി മദ്രാസ് ഹൈക്കോടതി ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ അനുവദിച്ചതോടെ ഇഡി അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.
ലോട്ടറി തട്ടിപ്പ് ആരോപിച്ച് 2019 മുതല്‍ സാന്റിയാഗോ ഇഡി നിരീക്ഷണത്തിലാണ്. 2023ല്‍, കേരളത്തിലെ ലോട്ടറി വില്‍പനയില്‍ നിന്ന് സിക്കിം സര്‍ക്കാരിന് 900 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ചൂണ്ടിക്കാട്ടി 457 കോടി രൂപയുടെ ആസ്തികള്‍ ഇഡി കണ്ടുകെട്ടിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *