അലിഗഡ് സർവകലാശാലയുടെ ന്യൂനപക്ഷപദവി തുടരും,ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ 7 അംഗ ബെഞ്ചിന്‍റെ വിധി

ദില്ലി: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ന്യൂനപക്ഷ പദവി നകുന്നത് സംബന്ധിച്ച മാർഗ്ഗ രേഖ സുപ്രീംകോടതി പുറത്തിറക്കി.ഈ മാർഗ്ഗ രേഖയുടെ അടിസ്ഥാനത്തിൽ അലിഗഡ് മുസ്ലിം സർവ്വകലാശാല ന്യൂനപക്ഷ സ്ഥാപനം ആണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കും.അലിഗഡ് മുസ്ലിം സർവ്വകലാശാല ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം അല്ലെന്ന മുൻ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ 7 അംഗ ബെഞ്ചിന്‍റേതാണ്  ഉത്തരവ്.ബെഞ്ചിലെ നാല് അംഗങ്ങൾ പിന്തുണച്ച ഭൂരിപക്ഷ വിധി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് എഴുതി.അലിഗഡ് സർവകലാശാലയുടെ ന്യൂനപക്ഷ പദവി നിലവിൽ  തുടരും

1981-ൽ കേന്ദ്ര സർക്കാർ അലിഗഢിന് ന്യൂനപക്ഷ പദവി നൽകിയത്.2006ൽ അലഹബാദ് ഹൈക്കോടതി ഇത് റദ്ദാക്കിയിരുന്നു.  ഇതിനെതിരായ  ഹർജികൾ 2019ൽ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് ഏഴംഗ ബെഞ്ചിന് വിട്ടു. കേന്ദ്ര നിയമനിർമ്മാണത്തിലൂടെ സ്ഥാപിതമായതിനാൽ ന്യൂനപക്ഷ സ്ഥാപനമല്ല എന്നായിരുന്നു  കേന്ദ്ര  സർക്കാരിന്‍റെ  വാദം.

By admin