കൊടുവള്ളി: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ലഹരി വില്‍പ്പന നടത്തിയ പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റിൽ. പശ്ചിമ ബംഗാള്‍ മാള്‍ട്ട സ്വദേശി മനാറുല്‍ ഹുസൈന്(24) ആണ് കൊടുവള്ളി പൊലീസിന്റെ പിടിയിലായത്. കുടുംബ സമേതം താമസിച്ച ഇയാളുടെ വീട്ടിൽ നിന്ന് ഒരു കിലോഗ്രാം കഞ്ചാവ് പിടികൂടി.
രഹസ്യ വിവരത്തെ തുടര്‍ന്ന് കൊടുവള്ളി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പോലീസിന്റെ പിടിയിലായത്. വട്ടപ്പാറ പൊയിലിലെ വാടക വീട്ടില്‍ ഇയാള്‍ കുടുംബ സമേതമാണ് താമസിച്ചിരുന്നത്. വില്‍പ്പന ലക്ഷ്യമിട്ട് ചെറിയ പായ്ക്കറ്റുള്ളായി സൂക്ഷിച്ചതായിരുന്നു കഞ്ചാവ്.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ലഹരി വില്‍പ്പന നടത്തുന്നതായിരുന്നു ഇയാളുടെ പ്രധാന രീതിയെന്ന് പൊലീസ് പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് 24കാരനായ ഭാര്യയും കുട്ടിയുമടക്കം ഇയാള്‍ വട്ടപ്പാറയിലെ പുതിയ താമസ സ്ഥലത്തെത്തിയത്. മജിസ്ട്രേറ്റിന് മുന്പില് ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.