ലാവോസ്: ലോകത്തിന്റെ പല ഭാഗങ്ങളിലും സംഘര്‍ഷവും യുദ്ധവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയും ആസിയാനും തമ്മിലുള്ള സംഭാഷണവും സഹകരണവും അത്യന്താപേക്ഷിതമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലാവോസിന്റെ തലസ്ഥാനമായ വിയന്റിയാനില്‍ ഇന്ത്യ-ആസിയാന്‍ നേതാക്കളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് അദ്ദേഹം.
ഉച്ചകോടിക്കിടെ ജപ്പാന്റെ പുതിയ പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായി മോദി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി ഇഷിബയുമായി വളരെ ഫലപ്രദമായ കൂടിക്കാഴ്ച നടത്തിയെന്ന് മോദി പറഞ്ഞു.
ജപ്പാന്റെ പ്രധാനമന്ത്രിയായി ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തെ കണ്ടുമുട്ടിയതില്‍ എനിക്ക് സന്തോഷമുണ്ട്.
അടിസ്ഥാന സൗകര്യങ്ങള്‍, കണക്റ്റിവിറ്റി, പ്രതിരോധം എന്നിവയിലും മറ്റും സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വഴികള്‍ ഞങ്ങളുടെ ചര്‍ച്ചകളില്‍ ഉള്‍പ്പെടുന്നു. സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്തു. കഴിഞ്ഞയാഴ്ച സ്ഥിരീകരിച്ച ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയുടെ ആദ്യ വിദേശ യാത്രയാണിത്.
21ാമത് ആസിയാന്‍-ഇന്ത്യ ഉച്ചകോടിയില്‍ സംസാരിക്കവെ ഇന്ത്യ-ആസിയാന്‍ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള 10 പദ്ധതിയും മോദി പ്രഖ്യാപിച്ചു. അതില്‍ ആസിയാന്‍-ഇന്ത്യ സൈബര്‍ നയവും 2025 ആസിയാന്‍-ഇന്ത്യ ടൂറിസവും നളന്ദ സര്‍വകലാശാലയിലെ സ്‌കോളര്‍ഷിപ്പുകളുടെ എണ്ണം ഇരട്ടിയാക്കുന്നതും ഉള്‍പ്പെടുന്നു.
ഞങ്ങള്‍ അയല്‍ക്കാരാണ്, ഗ്ലോബല്‍ സൗത്തിലെ പങ്കാളികളാണ്, പരസ്പരം ദേശീയ അഖണ്ഡതയെയും പരമാധികാരത്തെയും ബഹുമാനിക്കുന്ന സമാധാനപ്രിയരായ രാജ്യങ്ങളാണ് ഞങ്ങള്‍.
21ാം നൂറ്റാണ്ട് ‘ഏഷ്യന്‍ നൂറ്റാണ്ട്’ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ന്, ലോകത്തിന്റെ പല ഭാഗങ്ങളിലും സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുമ്പോള്‍, ഇന്ത്യയും ആസിയാനും തമ്മിലുള്ള സൗഹൃദം, ഏകോപനം, സംഭാഷണം, സഹകരണം എന്നിവയ്ക്ക് അതീവ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *