ബെയ്റൂട്ട്: ലബനനിൽ തുടർച്ചയായ മൂന്നാം ദിവസവും വ്യോമാക്രമണം നടത്തി ഇസ്രയേൽ. ലബനനിലെ വിവിധ പ്രദേശങ്ങളിൾ ബുധനാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 23 പേർ മരിച്ചു.
ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം. നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഇസ്രയേൽ വ്യോമാക്രണം നടത്തിയിരുന്നു. തിങ്കളാഴ്ച ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 558 പേർ മരിച്ചിരുന്നു. ആക്രമണത്തിൽ 1600 ഓളം പേർക്കാണ് പരിക്കേറ്റത് .
ഇസ്രയേൽ – ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം മേഖലയിൽ നടന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു തിങ്കളാഴ്ച നടന്നത്.
ചൊവ്വാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ ആറ് പേരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. വ്യോമാക്രമണത്തിൽ മരിച്ചവരിൽ ഹിസ്ബുള്ള കമാൻഡറും കൊല്ലപ്പെട്ടിരുന്നു.