തുമ്പീ… തുമ്പീ… മലമുത്തൻ തുമ്പീ  അന്നു നീ വിരുന്നു വന്നപ്പോൾ  എന്റെ നെഞ്ചിനുള്ളിൽ നിറയെകഥയുണ്ട് പാട്ടുണ്ട് വസന്തമുണ്ട് തുമ്പീ… തുമ്പീ… മലമുത്തൻ തുമ്പീനീ വരുമ്പോൾ ഞാനെന്തു ചൊല്ലേണ്ടൂനിനക്കായ് ഞാനെന്തു കരുതേണ്ടൂ  മധുപമേ നിനക്കു ഞാനെന്തു നല്കേണ്ടൂ(തുമ്പീ… തുമ്പീ… മലമുത്തൻ തുമ്പീ…)
നീ മുങ്ങിക്കുളിക്കുന്ന കാട്ടാറുകളില്ലഓണംവിളിയുടെ കാട്ടുതെന്നലില്ലതേനെടുത്തുണ്ണാൻ കാട്ടുപ്പൂക്കളില്ലനീ കണ്ടുമോഹിച്ച ആ ഞാനിന്നില്ലനീ പ്രണയിച്ച ഞാനില്ല ഞാനിന്നില്ല(തുമ്പീ… തുമ്പീ… മലമുത്തൻ തുമ്പീ…)  
നിന്നെ നിത്യവും മാടി വിളിക്കാറുള്ളആ കുഞ്ഞിളം കൈകളിന്നിവിടെയില്ലസ്വപ്‌നങ്ങൾ വില്ക്കാനറിയാത്തമാനവ ജീവിതങ്ങളിന്നില്ല
ഇവിടെ മാബലി രാജരാജ രാജാധിപന്റെപൊൻ പ്രജകളില്ല പൊൻ പ്രജകളില്ല
ജീർണ്ണസ്വപ്‌നങ്ങൾ ഉറഞ്ഞുക്കിടക്കുന്നമൺപുഴയുടെ സ്മൃതിമണ്ഡപംമാത്രംഞാനിന്നൊരു സ്മൃതിമണ്ഡപംമാത്രം(തുമ്പീ… തുമ്പീ… മലമുത്തൻ തുമ്പീ)   ഇരുളിൽ ശോണിതമാർന്നുപ്പോയൊരുസ്മൃതിമണ്ഡപംമാത്രംഞാനിന്നൊരു സ്മൃതിമണ്ഡപംമാത്രംഉരുളിൽ വസന്തമറ്റുപ്പോയൊരുസ്മൃതിമണ്ഡപംമാത്രം(തുമ്പീ… തുമ്പീ… മലമുത്തൻ തുമ്പീ…)
-സതീഷ് കളത്തിൽ

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed