Vinesh Phogat: पेरिस ओलंपिक 2024 में विनेश फोगाट के सिल्वर मेडल मामले पर आज यानि मंगलवार को फैसला आने वाला है, जिसका ना केवल विनेश बल्कि पूरा भारत देश बेसब्री से इंतजार कर रहा है. विनेश और यूनाइटेड वर्ल्ड रेसलिंग केस कोर्ट ऑफ आर्बिट्रेशन फॉर स्पोर्ट्स में आमने-सामने हैं. यदि फैसला विनेश के पक्ष में आता है, तो उन्हें सिल्वर मेडल मिलेगा, जो भारत का 7वां मेडल हो सकता है.
बदल सकता है नियम
आज भारत के लिए बड़ा दिन है, क्योंकि तय होगा कि विनेश फोगाट को सिल्वर मेडल दिया जाएगा या नहीं? ये फैसला मंगलवार रात 9.30 बजे आ सकता है. मगर उससे पहले एक ऐसी खबर सामने आ रही है, जो रेसलर्स के लिए सकारात्मकता लेकर आ रही है. असल में, जिस नियम की वजह से विनेश का विवाद शुरू हुआ, यूनाइटेड वर्ल्ड रेसलिंग उसमें बदलाव के बारे में सोच रही है.
यूनाइटेड वरഎന്നത് ആരറിയാൻ. അവിടെ ശാസ്ത്രീയ മാനദണ്ഡങ്ങളില്ല. പണത്തിനുമുന്നിൽ നിയമങ്ങൾ ബാധകമല്ല. തത്വദീക്ഷയുള്ള എഞ്ചിനീയറിങ്ങുമില്ല. അശാസ്ത്രീയമായ സ്ഥലത്ത് വെക്കുന്ന കെട്ടിടങ്ങൾ. വഴി ചെല്ലുന്നിടത്തെല്ലാം പാവങ്ങൾ അഞ്ചോ പത്തോ സെൻ്റിൽ വീടുതല്ലിക്കൂട്ടും. സുരക്ഷയ്ക്ക് താവളമാകേണ്ട ഇതേ വീടുകൾ വീണാണ് അധികവും ജീവനെടുക്കുന്നത് എന്നതാണ് സൂചനകൾ.
ഭൂഗർഭത്തിൽ വലിയ ജലരാശികൾ നമ്മൾ കാണാതെ അടങ്ങിയിരിപ്പുണ്ട്. മഴ കഴിഞ്ഞ് മാസങ്ങളോളം നിലയ്ക്കാത്ത അരുവികൾ മണ്ണിൽ നിന്നും ഉറവയെടുക്കുന്നത് അതിന് തെളിവാണെന്ന് ചിന്തിച്ചാലറിയാം. ലക്ഷക്കണക്കിന് ഗ്യാലൻ വെള്ളം എന്നാൽ മലയ്ക്കകം ലക്ഷക്കണക്കിന് ടണ്ണുകൾ ജലക്കോട്ടകളായി ഉണ്ടാകാം. അവിടെ പരിസ്ഥിതിലോല പ്രദേശങ്ങൾ അതീവ പരിസ്ഥിതി ദുർബലപ്രദേശങ്ങൾ ഒക്കെ ഉണ്ടെന്നു തന്നെ മനസ്സിലാക്കണം.
ഖനനത്തിനായി മലതുരക്കുമ്പോൾ അവിടെ ഒന്നും സംഭവിക്കുന്നില്ലായിരിക്കാം. പക്ഷേ മലയുടെ ദുർബലമായ മറ്റൊരിടത്തായിരിക്കാം അതിൻ്റെ തൂക്കം തെറ്റുന്നത്. മുക്കിനു മുക്കിന് തുരന്ന് കുഴൽക്കിണറിലൂടെ എടുക്കാനല്ലാതെ ഭൂഗർഭജലത്തിൻ്റെ കിടപ്പിനെപ്പറ്റിയും അതിൻ്റെ ഗതിവിഗതികളെപ്പറ്റിയും നമുക്ക് എന്തറിയാം ?
എല്ലാ പ്രകൃതിദുരന്തങ്ങളിലും മനുഷ്യൻ്റെ കൈ ഇല്ലാതില്ല. കാരണം ദൃശ്യപ്രകൃതിയിൽ കാണപ്പെടുന്ന മിക്കവാറും വൃക്ഷങ്ങളും പക്ഷിമൃഗാദികളുമെല്ലാം അവൻ്റെ നിർണയമാണ്. നമുക്കിഷ്ടമല്ലാത്തതിനെ ഒഴിവാക്കാനും അതിൻ്റെ കുലം മുടിക്കുവാനും ഇഷ്ടമുള്ളത് നിലനിർത്തുവാനും വളർത്തുവാനും മനുഷ്യൻ്റെ കഴിവ് ആർക്കാണറിയാത്തത്.
ചേരും ആനപ്പനയുമെല്ലാം വീണുമുളയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അതെല്ലാം ആരാണ് പറമ്പുകളിൽ വളരാൻ അനുവദിക്കുന്നുള്ളത്. റബ്ബറും റംബൂട്ടാനും അടങ്ങുന്ന ചുറ്റുപാടുകൾ ശുദ്ധപ്രകൃതി ആണെന്ന് നമ്മൾ കരുതുകയാണ്.അവ്വിധം മനുഷ്യൻ തൻ്റെ ഇഷ്ടത്തിനനുസരിച്ച് മാറ്റി മറിക്കാത്ത ഇടമല്ല ഇക്കാണായ പ്രകൃതി. മലയും നദിയും പോലും ഇതിൽ നിന്നും വ്യത്യസ്തമല്ല.
മനുഷ്യൻ്റെ കളികൾ നടക്കാത്ത ധ്രുവപ്രദേശങ്ങളിൽ പോലും മറ്റിടങ്ങളിലെ മനുഷ്യൻ്റെ ചെയ്തികൾ കാരണം പരിണതികൾ വന്നു കൂടുന്നുണ്ടെന്ന് പറയുന്നത് ശാസ്ത്രമാണ്. ആഗോള താപനം മുതൽ ധ്രുവങ്ങളിലെ മഞ്ഞ് ക്രമാതീതമായി ഉരുകുന്നതിൽ വരെ മനുഷ്യൻ്റെ കയ്യുണ്ട് എന്ന് ശാസ്ത്രം പറഞ്ഞാൽ നമ്മൾ ആത്മപരിശോധന നടത്തേണ്ടതില്ലേ ? നമുക്കൊരുത്തരവാദിത്തവും ഇല്ലേ ?
ഏതൊരു പ്രകൃതി ദുരന്തത്തിലും നമുക്ക് നിയന്ത്രിക്കാൻ സാധ്യമല്ലാത്ത കാരണങ്ങൾ മാത്രമല്ലാ. മനുഷ്യ പ്രവർത്തനങ്ങൾ കാരണമാകുന്ന ഇടവുമുണ്ട്. അത് പരിശോധിച്ചറിയണം. തീർച്ചയായിട്ടും ശരിയല്ലെന്നു വന്നാൽ മനുഷ്യ പ്രവർത്തനങ്ങൾ നിയന്ത്രിക്കാതെങ്ങനെ. അത്തരം വീണ്ടുവിചാരമില്ലാതെ മുന്നോട്ടു പോകുക സാധ്യമല്ല. മനുഷ്യൻ്റെ അധിനിവേശവും അധീശത്വവും ജെ സി ബി വാഴ്ചയാകുമ്പോൾ പ്രകൃതി നമ്മുടെ അതിർത്തി മതിലിനുമപ്പുറം നോക്കുകുത്തിയല്ലെന്നെങ്കിലും ഓർക്കണം.
പ്രകൃതിയിൽ അധീശത്വത്തോടെ ഇടപെടുകയും ദുരന്തങ്ങളിൽ ഉത്തരവാദിത്തമില്ലാത്തവനെ പോലെ പെരുമാറുകയും ചെയ്യുന്ന മനോനില നമുക്ക് നല്ലതിനല്ല.
അശാസ്ത്രീയമായി മണ്ണിൽ പെരുമാറിയാൽ പ്രകൃതിക്കെന്തു സംഭവിക്കുമെന്നാണ് ഇപ്പറയുന്നത് ? പ്രകൃതിക്കെന്തു സംഭവിക്കാൻ. ചെറുതായൊന്നു മണ്ണിടിഞ്ഞ് പാറയും വെള്ളവുമടക്കം കുറച്ചു ദൂരം ഒഴുകിയേക്കാം. നിങ്ങൾ അതിനെ ഉരുൾപൊട്ടൽ എന്നും മറ്റും പറഞ്ഞ് ബഹളമുണ്ടാക്കാതിരുന്നാൽ മതി. നമ്മുടെ ശരീരത്തിൽ മുറിവുണ്ടായാൽ അത് കൂടുന്നുണ്ടെങ്കിൽ പരിസ്ഥിതിയിലേൽക്കുന്ന മുറിവുകളും ഉണങ്ങും.
പ്രകൃതിയിൽ അതുകൊണ്ട് പ്രത്യേകിച്ച് ഒന്നും തന്നെ സംഭവിക്കാൻ പോകുന്നില്ല. സംഭവിക്കുന്നതു മുഴുവൻ മനുഷ്യനു തന്നെ ആയിരിക്കും. അപരിമിത ശക്തി പ്രതിഭാസമായ പ്രകൃതിക്കുമുന്നിൽ പരിമിതനായ മനുഷ്യന് എന്തുകൊണ്ടും സ്വയമറിയാനുള്ള സമയമാണിത്.
അന്ധമായ പരിസ്ഥിതി വാദമോ വികസന മുറവിളികളോ അല്ല വേണ്ടത്. തീവ്രമായ ഉരുൾ പൊട്ടൽ സാധ്യതാ മേഖലയായി പശ്ചിമഘട്ട ഭൂവിഭാഗത്തെ ശാസ്ത്രീയ പഠനങ്ങൾ രേഖപ്പെടുത്തുന്നുണ്ടോ എന്നതാണ് ചോദ്യം. ഉണ്ടെങ്കിൽ അത് പ്രധാനമല്ലാതാകുന്നതെങ്ങനെ ?
നമ്മുടെ ശരീരത്തിൽ എല്ലായിടവും ഒരുപോലെയല്ലെങ്കിൽ പരിസ്ഥിതി ലോല പ്രദേശങ്ങളും അതീവ പരിസ്ഥിതി ദുർബല പ്രദേശങ്ങളും ഉള്ളതായിരിക്കില്ലേ. അതെല്ലാം വ്യവഛേദിച്ച് മാപ്പു തിരിച്ച് നിയമ പരിരക്ഷയ്ക്കു കീഴിൽ കൊണ്ടുവരാൻ ഭരണകൂടം ശ്രദ്ധ വെക്കണം. വ്യാപകമായ അവബോധപ്രവർത്തനങ്ങൾ വേണ്ടതുണ്ട്.
തീർച്ചയായും പശ്ചിമഘട്ട പരിസ്ഥിതിയെ പ്രഥമസ്ഥാനത്ത് പരിഗണിച്ചു കൊണ്ട് കൂടുതൽ ശാസ്ത്രീയ അവധാനതയുള്ള ഒരു വികസന സങ്കൽപ്പം തന്നെ കേരളം പോലുള്ള സംസ്ഥാനം ഇനിയും ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. ഭരണകൂടങ്ങളും ശാസ്ത്ര വിദഗ്ധരും പൗരാവലിയും ഇടപെടലിൻ്റെ ജനാധിപത്യബോധത്തോടെ വർത്തിക്കേണ്ടതുണ്ട്.
ഗുണവും നേട്ടവും എനിക്കു മാത്രം എന്ന മനുഷ്യൻ്റെ വിചാരം പോലൊരു പ്രകൃതിവിരുദ്ധത വേറെയില്ല. ഒരു കാര്യം ഉറപ്പ്, പരിസ്ഥിതി യാഥാർത്ഥ്യങ്ങളെ തള്ളി നേട്ടങ്ങൾ മാത്രം ലക്ഷ്യമാക്കുന്ന ഏകപക്ഷീയ വികസന നയങ്ങൾ മതിയെങ്കിൽ ഫലത്തിലത് വിപരീത സാഹചര്യങ്ങളിലേക്ക് കേരളത്തെത്തന്നെ തള്ളിവിടും എന്നതിൽ തർക്കം വേണ്ടതില്ല.