വയനാട്: കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘാംഗം പിടിയില്‍. കേരള-കര്‍ണാടക അതിര്‍ത്തി ഗ്രാമമായ ബൈരക്കുപ്പ ആനമാളം തണ്ടന്‍കണ്ടി വീട്ടില്‍ രാജേഷി(28)നെയാണ് പുല്‍പ്പള്ളി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ. ബിജു ആന്റണിയും സംഘവും  പിടികൂടിയത്. 
കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പോലീസ് അറിയിച്ചു. രാജേഷിനെ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും പുല്‍പ്പള്ളി പോലീസും ചേര്‍ന്ന്  കസ്റ്റഡിയിലെടുക്കുന്നതിനിടെ ഒരു കൂട്ടം ആളുകള്‍ തടയാന്‍ ശ്രമിച്ചു. തുടര്‍ന്ന് വളരെ സാഹസികമായി ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 
മെയ് 23ന് സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 2.140 കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കള്‍ പെരിക്കല്ലൂരില്‍ വച്ച് പിടിയിലായ കേസിന്റെ അന്വേഷണത്തിലാണ് ഇവര്‍ക്ക് കഞ്ചാവ് നല്‍കിയ രാജേഷിനെക്കുറിച്ച് വിവരം ലഭിച്ചത്. 
മലപ്പുറം സ്വദേശികളായ അരീക്കോട് കാവുംപുറത്ത് വീട്ടില്‍ ഷൈന്‍ എബ്രഹാം(31), എടക്കാപറമ്പില്‍, പുളിക്കാപറമ്പില്‍ വീട്ടില്‍ അജീഷ്(44) എന്നിവരാണ് 23ന് പിടിയിലായത്. ഈ മാസം 20ന് ശനിയാഴ്ച മലപ്പുറം അരിക്കോട് എടക്കാട്ടുപറമ്പ് മുളക്കാത്തൊടിയില്‍ വീട്ടില്‍ സുബൈര്‍(47) എന്നയാളെയും പിടികൂടിയിരുന്നു. ഇയാള്‍ക്ക് വേണ്ടിയാണ് യുവാക്കള്‍ കഞ്ചാവ് വാങ്ങിയത്. കഞ്ചാവ് സുബൈറിന് എത്തിച്ചു കൊടുക്കാന്‍ ശ്രമിക്കുമ്പോഴാണ് പെരിക്കല്ലൂരില്‍ വച്ച് യുവാക്കള്‍ പിടിയിലായത്. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *