ഡൽഹി : പാർലമെന്‍റിൽ നടത്തിയ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ബിജെപി എംപി കങ്കണ റണാവത്ത്. രാഹുൽ ഗാന്ധി ഹിന്ദു മതത്തെ അവഹേളിച്ചതിന് മാപ്പ് പറയണമെന്ന് എംപി ആവശ്യപ്പെട്ടു.
പാർലമെന്‍റിന് പുറത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് രാഹുലിനെതിരെ കങ്കണ റണാവത്ത് പ്രതികരിച്ചത്.
‘നമ്മുടെ എല്ലാ ദൈവങ്ങളെയും ദേവതകളെയും കോൺഗ്രസിന്‍റെ ബ്രാൻഡ് അംബാസഡറാക്കിയതിനാലാണ് രാഹുൽ ഗാന്ധി ഒരു നല്ല സ്റ്റാൻഡപ്പ് കൊമേഡിയൻ ആണെന്ന് പറയുന്നത്. പ്രസംഗത്തിനിടെ ശിവന്‍റെ ചിത്രം ഉയര്‍ത്തിയാണ് രാഹുല്‍ ഗാന്ധിയുടെ പരാമർശം.
അനുഗ്രഹിച്ച് ശിവൻ ഉയർത്തിയ കൈ കോൺഗ്രസിന്‍റെ ‘കൈ’യാണെന്നും ഇത് അദ്ദേഹത്തിന്‍റെ പ്രസ്‌താവനകളാണെന്നും ഇത് അദ്ദേഹത്തിന്‍റെ പ്രസംഗമാണെന്നും അതിനാൽ ഞങ്ങൾ ഇതിനകം ചിരിച്ചുവെന്നും പറഞ്ഞു.
അള്ളയെ വിളിച്ച് ഉയര്‍ത്തിയ കൈയും കോൺഗ്രസിന്‍റെതാണെന്ന് അദ്ദേഹം പറഞ്ഞു’ -രാഹുലിനെ പരിഹസിച്ചുകൊണ്ട് കങ്കണ പറഞ്ഞു, രാഹുൽ ഗാന്ധി വരുമ്പോൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നില്ല എന്നതായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാന പരാതി.
അത് ഏത് തരത്തിലുള്ള സ്‌റ്റാൻഡപ്പ് കോമഡിയാണെന്ന് നിങ്ങൾക്ക് മനസിലാകുമെന്ന് എംപി കൂട്ടിചേർത്തു.
ബിജെപി അക്രമവും വിദ്വേഷവും പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച് ലോക്‌സഭയിലെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തെച്ചൊല്ലി ബിജെപി ബഹളം വച്ചതിന് പിന്നാലെയാണ് കങ്കണയുടെ പ്രതികരണം.