ടി20 ലോകകപ്പില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ ആരോപണവുമായി മുന്‍ പാക് താരം ഇന്‍സമാം ഉള്‍ ഹഖ്. അർഷ്ദീപ് സിങ്ങിനെപ്പോലുള്ള ഇന്ത്യൻ പേസർമാർ തുടർച്ചയായി പന്തിൽ കൃത്രിമം കാണിക്കുന്നുണ്ടെന്ന് ഇന്‍സമാം ഒരു ചാനല്‍ ചര്‍ച്ചയില്‍ ആരോപിച്ചു.
റിവേഴ്സ് സ്വിംഗ് ഉറപ്പാക്കാൻ ഇന്ത്യയുടെ ബൗളർമാർ കൃത്രിമം  നടത്തുന്നുവെന്നും, ഇതാണ് അവര്‍ വിജയിക്കാന്‍ കാരണമെന്നും ഇന്‍സമാം ആരോപിച്ചു. ഓസ്‌ട്രേലിയക്കെതിരെ നടന്ന മത്സരത്തില്‍ അര്‍ഷ്ദീപ് എറിഞ്ഞ പതിനഞ്ചാം ഓവറില്‍ റിവേഴ്‌സ് സ്വിംഗുണ്ടായിരുന്നു. എങ്കില്‍ 12, 13 ഓവറുകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് ഇന്‍സമാം ആരോപിച്ചത്.

Two former Pakistan captain Saleem Malik and Inzmam ul haq accused Arshdeep Singha nd India of ball Tempering. 2023: @MdShami11 ke ball me Chip thi: Hasan Raza2024: Arshdeep ke ball reverse ho raha hai mtlb ball pe serious kism ka kaam hua hai: Inzmam ul haq pic.twitter.com/YXmIuPatrd
— Varun Giri (@Varungiri0) June 25, 2024

ചില ടീമുകളുടെ കാര്യത്തില്‍ അമ്പയര്‍മാര്‍ കണ്ണടയ്ക്കുമെന്നും, അത്തരം ടീമുകളിലൊന്നാണ് ഇന്ത്യയെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത മുന്‍ പാക് താരം സലീം മാലിക്കും ആരോപിച്ചു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *