കോഴിക്കോട്: തൃശൂരില്‍ യു.ഡി.എഫ്. വിജയം ഉറപ്പാണെന്നും യു.ഡി.എഫ്. മുഴുവൻ സീറ്റിലും വിജയിക്കുമെന്നും കെ. മുരളീധരന്‍.
“സുരേഷ് ഗോപി മൂന്നാം സ്ഥാനത്തായിരിക്കും എത്തുക. സുരേഷ് ഗോപി രണ്ടാം സ്ഥാനത്തെത്തിയാല്‍ പിണറായി വിജയനായിരിക്കും ഒന്നാം പ്രതി. തൃശൂരിലെ ഏഴ് മണ്ഡലങ്ങളിലും മത്സരം യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലായിരുന്നു.
തൃശൂരിലോ നാട്ടികയിലോ ബി.ജെ.പി. രണ്ടാം സ്ഥാനത്ത് വന്നേക്കാം. ബാക്കി അഞ്ചിടത്തും എല്‍.ഡി.എഫ്-യുഡി.എഫ്. മത്സരമാണ് നടന്നത്.
ഇത്തവണ 10,92,321 വോട്ടാണ് പോള്‍ ചെയ്തിട്ടുള്ളത്. കുറഞ്ഞത് നാലു ലക്ഷം വോട്ടെങ്കിലും യു.ഡി.എഫിന് ലഭിക്കും. കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍ പ്രകാരം ഇടതുമുന്നണി രണ്ടാം സ്ഥാനത്തും ബി.ജെ.പി. മൂന്നാം സ്ഥാനത്തുമേ വരികയുള്ളൂ.
ഇത്തവണ കഴിഞ്ഞ തവണത്തേക്കാള്‍ പരമാവധി 25,000 വോട്ട് മാത്രമേ ബി.ജെ.പിക്ക് കൂടൂ. നേരത്തെ സിനിമാ താരമെന്ന പരിവേഷത്തോടെയാണ് മത്സരിച്ചതെങ്കില്‍, ഇത്തവണ സുരേഷ് ഗോപി തനി രാഷ്ട്രീയക്കാരനായി മാറി. അതിനാല്‍ രാഷ്ട്രീയമായ വോട്ടുകള്‍ മാത്രമേ ബി.ജെ.പിക്ക് ലഭിക്കൂ. യു.ഡി.എഫില്‍ നിന്നും വോട്ടുകളൊന്നും ചോര്‍ന്നിട്ടില്ല. എല്‍.ഡി.എഫില്‍നിന്നും ക്രോസ് വോട്ട് നടന്നാല്‍ മാത്രമേ ബി.ജെ.പി. രണ്ടാമത് എത്തുകയുള്ളൂ.
എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ യാതൊരു അടിസ്ഥാനവുമില്ല. കേരളത്തില്‍ 20ല്‍ 20 സീറ്റും വിജയിക്കുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. കേരളത്തില്‍ ബി.ജെ.പിക്ക് കോഴിമുട്ടയുടെ ആകൃതിയാകും കിട്ടുക. വട്ടപ്പൂജ്യമായിരിക്കും. ബി.ജെ.പി. കേരളത്തില്‍ അക്കൗണ്ട് തുറക്കുന്ന പ്രശ്‌നമില്ല.
48 മണിക്കൂര്‍ കഴിയുമ്പോള്‍ തെരഞ്ഞെടുപ്പിന്റെ പൂര്‍ണചിത്രം കിട്ടും. മോദിക്ക് കൈ കൊടുക്കാന്‍ ഒരാള്‍ പോലും ഡല്‍ഹിക്ക് പോകില്ല…”- മുരളീധരന്‍ പറഞ്ഞു.