മുംബൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബാറ്റിംഗ് പരിശീലകന് അഭിഷേക് നയ്യാരുമായി താന്‍ നടത്തിയ സ്വകാര്യ സംഭാഷണം പുറത്തുവിട്ടതിന് സ്റ്റാര്‍ സ്പോര്‍ട്സിനെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഈഡന് ഗാര്‍ഡനില്‍ പരിശീലനം നടത്തവെ രോഹിതും അഭിഷേകും നടത്തിയ സംഭാഷണം ഏറെ ചര്‍ച്ചയായിരുന്നു.
മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള തന്റെ അവസാന സീസണായിരിക്കും ഇതെന്ന തരത്തിലായിരുന്നു രോഹിതിന്റെ വാക്കുകള്‍. സംഭാഷണ വീഡിയോ വൈറലായതിന് പിന്നാലെ അത് നീക്കം ചെയ്തിരുന്നു. താന്‍ നടത്തിയ സ്വകാര്യ സംഭാഷണം ചിത്രീകരിച്ചതിനെയാണ് രോഹിത് ഇപ്പോള്‍ വിമര്‍ശിക്കുന്നത്.
രോഹിതിന്റെ വാക്കുകള്‍:
ക്രിക്കറ്റ് കളിക്കാരുടെ ജീവിതം നുഴഞ്ഞുകയറാനുള്ളതായി മാറിയിരിക്കുന്നു. പരിശീലനത്തിലോ മത്സര ദിവസങ്ങളിലോ നമ്മുടെ സുഹൃത്തുക്കളുമായും സഹപ്രവർത്തകരുമായും സ്വകാര്യതയിൽ ഞങ്ങൾ നടത്തുന്ന ഓരോ ചുവടുകളും സംഭാഷണങ്ങളും ക്യാമറകൾ ഇപ്പോൾ റെക്കോർഡുചെയ്യുന്നു.
The lives of cricketers have become so intrusive that cameras are now recording every step and conversation we are having in privacy with our friends and colleagues, at training or on match days. Despite asking Star Sports to not record my conversation, it was and was also then…
— Rohit Sharma (@ImRo45) May 19, 2024
എൻ്റെ സംഭാഷണം റെക്കോർഡ് ചെയ്യരുതെന്ന് സ്റ്റാർ സ്പോർട്സിനോട് ആവശ്യപ്പെട്ടിട്ടും അത് പുറത്തുവിട്ടു. ഇത് സ്വകാര്യതയുടെ ലംഘനമാണ്. എക്സ്ക്ലൂസീവ് ഉള്ളടക്കം നേടേണ്ടതിൻ്റെ ആവശ്യകതയും കാഴ്ചക്കാരെ കൂട്ടുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതും ഒരു ദിവസം ആരാധകരും ക്രിക്കറ്റ് കളിക്കാരും ക്രിക്കറ്റും തമ്മിലുള്ള വിശ്വാസത്തെ തകർക്കും.