പാലക്കാട്: സംസ്ഥാനത്ത് കൊടുംചൂട് മേയ് പകുതി വരെ തുടരാൻ സാദ്ധ്യത. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉഷ്ണതരംഗം പ്രഖ്യാപിച്ച പാലക്കാട്ട് താപനില 42 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. ശനിയാഴ്ച ഇവിടെ രേഖപ്പെടുത്തിയത് 41.8 ഡിഗ്രിയാണ്. ഉഷ്ണതരംഗ മുന്നറിയിപ്പുള്ള കൊല്ലം ജില്ലയിലെ പുനലൂരും തൃശൂരും 41 ഡിഗ്രിവരെ എത്തിയേക്കാം.
ഇടയ്ക്ക് വൈകുന്നേരം പെയ്യുന്ന വേനൽ മഴ അല്പം ആശ്വാസം നൽകുന്നുണ്ടെങ്കിലും താപനില കുറയ്ക്കാൻ പര്യാപ്തമല്ല.അടുത്ത രണ്ടു ദിവസം മദ്ധ്യ, തെക്കൻ ജില്ലകളിൽ നേരിയ മഴ ലഭിക്കും.
സംസ്ഥാനത്ത് വേനൽമഴയിൽ 62 ശതമാനം കുറവുണ്ടായി. മാർച്ച് മുതൽ ഏപ്രിൽ 28വരെയുള്ള കണക്കാണിത്. 178.1 മി.മീ മഴ ലഭിക്കേണ്ടിടത്ത് 150.3 മി.മീറ്ററാണ് കിട്ടിയത്. കോട്ടയത്തുമാത്രമാണ് ശരാശരി മഴ ലഭിച്ചത്. ഏറ്റവും കുറവ് മലപ്പുറത്താണ്. 98 ശതമാനം കുറവുണ്ടായി. കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ 90 ശതമാനം മഴ ലഭിച്ചില്ല. പാലക്കാട് ലഭിക്കേണ്ടിയിരുന്നത് 98.4 എം.എം മഴയാണെങ്കിൽ പെയ്തത് 16.1 മാത്രം.

By admin

Leave a Reply

Your email address will not be published. Required fields are marked *